പൊതുമരാമത്ത് ഉദ്യോഗസ്ഥർ തങ്കയംമുക്ക് സന്ദർശിച്ചപ്പോൾ
തൃക്കരിപ്പൂർ : വാഹനാപകടം തുടർക്കഥയായ തങ്കയംമുക്ക് സന്ദർശിച്ച് പൊതുമരാമത്ത് ഉദ്യോഗസ്ഥർ. ദിവസേന അപകടങ്ങൾ നടക്കുന്ന തങ്കയംമുക്കിൽ പൊതുമരാമത്ത് വകുപ്പ് നടപടി സ്വീകരിക്കാത്തത് ചൂണ്ടിക്കാട്ടി ‘മാതൃഭൂമി’ വാർത്ത നൽകിയതിന് പിന്നാലെയാണ് ഉദ്യോഗസ്ഥർ സ്ഥലം സന്ദർശിച്ചത്. പൊതുമരാമത്ത് അസി. എൻജിനിയർ വി.വി.മണിപ്രസാദ്, ഓവർസീയർമാരായ പി.എം.ശ്രുതി, കെ.പ്രഭ എന്നിവരാണ് സ്ഥലത്തെത്തിയത്.
സ്ഥലപരിമിതി മൂലം ഇവിടെ ട്രാഫിക് സർക്കിൾ നിർമിക്കുന്നത് പ്രായോഗികമല്ലെന്ന് അസി. എൻജിനിയർ പറഞ്ഞു. വാഹനങ്ങളുടെ വേഗം കുറയ്ക്കുന്നതിനായി ഇരുവശത്തും റമ്പിൾ സ്ട്രിപ്പ് നിർമിക്കണം. ഇതിനായി ഉന്നത ഉദ്യോഗസ്ഥരുടെ അനുമതി വേണം. റമ്പിൾ സ്ട്രിപ്പ് അനുമതിയുമായി ബന്ധപ്പെട്ട പ്രശ്ന പരിഹാരത്തിനായി വാർഡംഗമുൾപ്പെടെയുള്ള ജനപ്രതിനിധികൾ കളക്ടറുമായി ഓരാഴ്ചയ്ക്കകം കൂടിക്കാഴ്ച നടത്തും.
നിലവിലെ ബസ് കാത്തിരിപ്പ് കേന്ദ്രത്തിന് മുന്നിൽ ബസ് നിർത്തുന്നത് ഒഴിവാക്കുക, ബൈപ്പാസിന്റെ തുടക്കത്തിൽ ഡിവൈഡറും മതിയായ ട്രാഫിക് സിഗ്നൽ ബോർഡുകളും സ്ഥാപിക്കുക എന്നീ നിർദേശങ്ങളാണ് പൊതുമരാമത്ത് സംഘം മുന്നോട്ടുവെക്കുന്നത്.
ഇതോടൊപ്പം ട്രാഫിക് പോലീസിന്റെ സേവനവും ലഭ്യമായാൽ തങ്കയംമുക്കിലെ അപകടം കുറയുമെന്ന പ്രതീക്ഷയിലാണ് നാട്ടുകാർ.


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..