കാസർകോട് : രണ്ട് സുപ്രധാന വകുപ്പുകളിലെ ജീവനക്കാരുടെ അഭാവത്തിന് പരിഹാരം കാണണമെന്നാവശ്യപ്പെട്ട് ‘കരുതലും കൈത്താങ്ങും’ പരിപാടിയിൽ പരാതിയുമായി ജില്ലാ പഞ്ചായത്ത് പ്രസിഡന്റുമെത്തി. പൊതുമരാമത്ത് ഇലക്ട്രിക്കൽ, ഭൂജല വകുപ്പ് ജീവനക്കാരുടെ കുറവാണ് ബേബി ബാലകൃഷ്ണൻ പൊതുമരാമത്തുമന്ത്രി പി.എ. മുഹമ്മദ് റിയാസിന്റെ ശ്രദ്ധയിൽപ്പെടുത്തിയത്.
ഇലക്ട്രിക്കൽ വിഭാഗത്തിലെ ജീവനക്കാരുടെ അഭാവം ജില്ലാ പഞ്ചായത്ത് പദ്ധതികളെ ബാധിക്കുന്നുണ്ട്. കാസർകോട് വികസന പാക്കേജിൽ നിർമിച്ച കെട്ടിടങ്ങളുടെയും ജില്ലാ പഞ്ചായത്ത് പദ്ധതിയുടെ ഭാഗമായുള്ള വൈദ്യുതീകരണ പ്രവൃത്തിയുടെയും അടങ്കൽ ലഭിക്കാത്തത് ടെൻഡർ നടപടികൾ വൈകിപ്പിക്കുന്നു. ഇലക്ട്രിക്കൽ പണി പൂർത്തീകരിക്കാത്തതുകൊണ്ട് പല കെട്ടിടങ്ങളും പഴകിയ അവസ്ഥയിലാണെന്നും അവർ പരാതിപ്പെട്ടു.
ജില്ലാ ഭൂജലവിഭാഗത്തിലേക്ക് ജിയോളജിസ്റ്റിനെ നിയോഗിച്ച് കുടിവെള്ള പദ്ധതികൾ സമയബദ്ധിതമായി പൂർത്തീകരിക്കണമെന്ന് മറ്റൊരു പരാതിയിലും ആവശ്യപ്പെട്ടു. സ്‌കൂളുകളിലെ കുടിവെള്ള പദ്ധതി സമയബദ്ധിതമായി പൂർത്തിയാക്കാൻ പറ്റാത്തതിനു കാരണം ഭൂജലവകുപ്പിൽനിന്ന് അടങ്കൽ ലഭിക്കുന്നതിനുള്ള കാലതാമസമാണ്. ആവശ്യത്തിന് ജീവനക്കാരില്ലാത്തതാണ് അവിടെയും പ്രശ്‌നമെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മന്ത്രിയെ അറിയിച്ചു.


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..