കാസർകോട് : നിഷ്‌കളങ്കബാല്യത്തെ മൊബൈൽ ഫോണിൽ ചിത്രീകരിക്കുന്ന അധ്യാപകരുടെ കൗതുകം തുടരുന്നു. എൽ.പി. ക്ലാസിലെ കുട്ടി അധ്യാപകനോട് പരാതി പറയുന്നത് മൊബൈലിൽ ചിത്രീകരിച്ച് സാമൂഹികമാധ്യമങ്ങളിൽ പങ്കുവെച്ചതാണ് വിവാദമായിരിക്കുന്നത്. കാസർകോട്ടെ മലയോര മേഖലയിലെ സർക്കാർ യു.പി. സ്‌കൂളിലെ കുട്ടിയുടെ വീഡിയോയാണ് അധ്യാപകൻ ചിത്രീകരിച്ചത്. വീഡിയോ ഒരു വാട്‌സാപ്പ് ഗ്രൂപ്പിൽ പങ്കുവെച്ചതോടെ പലരിലേക്കും പറന്നു.
നേരത്തേ ചെറുവത്തൂരിലെ ഒരു സ്‌കൂൾ വിദ്യാർഥിയുടെ വീഡിയോ സാമൂഹികമാധ്യമങ്ങളിൽ ചർച്ചയായിരുന്നു. അന്ന് അത് ഏറെ വിവാദമാകുകയും ചെയ്തു. ബാലാവകാശങ്ങൾക്ക് മേലുള്ള കടന്നുകയറ്റമായും വിലയിരുത്തപ്പെട്ടു. അതിന്റെ ചൂടാറും മുൻപാണ് വൈറലാകുകയെന്ന ഉദ്ദേശ്യത്തോടെയുള്ള മറ്റൊരു അധ്യാപകന്റെ ഇടപെടലുണ്ടായത്.
ബുധനാഴ്ച പങ്കുവെക്കപ്പെട്ട വീഡിയോയിൽ കുട്ടിക്ക് സമീപം എല്ലാം കേട്ട് ചിരിക്കുന്ന മറ്റൊരു അധ്യാപകനെയും കാണാം. ചിത്രീകരണം നടത്തിയ അധ്യാപകനെതിരേയും വിമർശനങ്ങൾ ഉയർന്നിട്ടുണ്ട്. നേരത്തെ ലോകകപ്പ് ഫുട്‌ബോൾ സമയത്ത് മറ്റൊരു വീഡിയോയും പ്രചരിച്ചിരുന്നു. കുട്ടികളുടെ ചിരികളികളും വർത്തമാനരീതികളും എല്ലാവരും ഇഷ്ടപ്പെടുന്നതാണ്. അതിനെ മറ്റൊരു തലത്തിൽ കൊണ്ടുവരുമ്പോൾ കുട്ടികൾക്കുണ്ടാകുന്ന പ്രശ്‌നങ്ങൾ വലുതാണെന്നും ചിത്രീകരിക്കുന്നവർ ചിന്തിക്കണമെന്ന ആവശ്യവും വിവിധ മേഖലകളിൽനിന്ന് ഉയരുന്നുണ്ട്.


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..