മങ്ങാട് : നൂറുകണക്കിനു രോഗികളുടെ ആശ്രയകേന്ദ്രമായ കിളികൊല്ലൂർ കുടുംബാരോഗ്യകേന്ദ്രം സൗകര്യപ്രദമായ മറ്റൊരു സ്ഥലത്തേക്ക് മാറ്റുന്നത് പരിഗണിക്കുമെന്ന് മേയർ പ്രസന്ന ഏണസ്റ്റ് അറിയിച്ചു.
സ്വന്തമായി സ്ഥലമുണ്ടായിട്ടും അടിസ്ഥാനസൗകര്യങ്ങളില്ലാതെ വാടകക്കെട്ടിടത്തിൽ പ്രവർത്തിക്കുന്ന ആരോഗ്യകേന്ദ്രത്തിന് പുതിയ കെട്ടിടം അനുവദിക്കണമെന്നും അതുവരെ സൗകര്യപ്രദമായ മറ്റൊരു സ്ഥലത്തേക്കു മാറ്റണമെന്നും മങ്ങാട് ഡിവിഷൻ കൗൺസിലർ ടി.ജി.ഗിരീഷാണ് കൗൺസിൽ യോഗത്തിൽ ആവശ്യമുന്നയിച്ചത്.
ഇതുസംബന്ധിച്ച് റിപ്പോർട്ട് നൽകാൻ കോർപ്പറേഷൻ ആരോഗ്യവിഭാഗത്തിന് നിർദേശം നൽകുമെന്നും മേയർ മറുപടി പ്രസംഗത്തിൽ വ്യക്തമാക്കി.
പകൽവീട്ടിലെ അതിഥികൾക്ക് വാഹനസൗകര്യം ഉറപ്പാക്കും
: മങ്ങാട് പകൽവീട്ടിലെ വയോജനങ്ങൾക്ക് വാഹനസൗകര്യം ഉറപ്പാക്കണമെന്ന കൗൺസിലറുടെ ആവശ്യം പരിഗണിക്കുമെന്ന് മേയർ പ്രസന്ന ഏണസ്റ്റ് അറിയിച്ചു.
അപകടമേഖലയായ ബൈപ്പാസിലൂടെയാണ് പകൽവീട്ടിലേക്ക് വയോജനങ്ങൾ എത്തുന്നത്.


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..