എൻ.കെ.പ്രേമചന്ദ്രൻ എം.പി. കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിക്ക് നിവേദനം നൽകിയപ്പോൾ
അഞ്ചാലുംമൂട് : ദേശീയപാത-66 ആറുവരിപ്പാതയാകുന്നതോടെ കുരീപ്പുഴ പ്രദേശം ഒറ്റപ്പെടുമെന്ന ആശങ്കയകറ്റാൻ കൊച്ചാലുംമൂട്-കീക്കോലി ജങ്ഷനിൽ അടിപ്പാത നിർമിക്കുന്നത് അനുഭാവപൂർവം പരിഗണിക്കുമെന്ന് കേന്ദ്ര ഉപരിതലഗതാഗതവകുപ്പ് മന്ത്രി നിതിൻ ഗഡ്കരി ഉറപ്പുനൽകിയതായി എൻ.കെ.പ്രേമചന്ദ്രൻ എം.പി. അറിയിച്ചു. പ്രദേശത്തെ ജനങ്ങളുടെ ബുദ്ധിമുട്ട് പരിഹരിക്കേണ്ടതാണെന്ന വസ്തുത ചൂണ്ടിക്കാട്ടി മന്ത്രിയെ നേരിൽകണ്ട് ചർച്ച നടത്തി. ശ്രീനാരായണ ഓപ്പൺ യൂണിവേഴ്സിറ്റിക്കു സമീപം അടിപ്പാത നിർമിക്കണമെന്ന ആവശ്യത്തിനു പുറമേയാണ് കൊച്ചാലുംമൂട്-കീക്കോലിമുക്ക് ജങ്ഷനിൽ അടിപ്പാത നിർമിക്കണമെന്ന ആവശ്യവും ഉന്നയിച്ചത്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..