അയണിവേലിക്കുളങ്ങരയിലെ ജനകീയ സമരസമിതിയുടെ നേതൃത്വത്തിൽ നടത്തിയ വിളംബര റാലി
കരുനാഗപ്പള്ളി :അയണിവേലിക്കുളങ്ങര വില്ലേജിലെ ഐ.ആർ.ഇ.യുടെ ഖനനനീക്കത്തിൽ പ്രതിഷേധിച്ച് ജനകീയ സമരസമിതിയുടെ നേതൃത്വത്തിൽ ഞായറാഴ്ച വൈകീട്ട് മനുഷ്യച്ചങ്ങല തീർക്കും. ഇതിനു മുന്നോടിയായി വെള്ളിയാഴ്ച വൈകീട്ട് വിളംബര ബൈക്ക് റാലി നടത്തി.
ഭൂവുടമകളറിയാതെ അയണിവേലിക്കുളങ്ങരയിലെ 280 ഏക്കർ ഭൂമി ഐ.ആർ.ഇ. പാട്ടച്ചാർത്ത് രജിസ്ട്രേഷൻ നടത്തിയതായി സമരസമിതി ആരോപിക്കുന്നു. ഈ രജിസ്ട്രേഷൻ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് ഞായറാഴ്ച മനുഷ്യച്ചങ്ങല തീർക്കുക.
പദ്മനാഭൻ ജെട്ടിമുതൽ പണിക്കർകടവുവരെയാണ് മനുഷ്യച്ചങ്ങല. ഇതിന്റെ ഭാഗമായി വിവിധ സ്ഥലങ്ങളിൽ കുടുംബയോഗങ്ങളും ചേർന്നിരുന്നു.
പദ്മനാഭൻ ജെട്ടിക്കു സമീപത്തുനിന്ന് ആരംഭിച്ച വിളംബര ബൈക്ക് റാലി മൂത്തേത്തുകടവുവഴി ആൽത്തറമൂട് എത്തി പീടിക ജങ്ഷനിൽ സമാപിച്ചു. നൂറോളം പേർ ഇരുചക്രവാഹനങ്ങളിൽ റാലിയിൽ പങ്കെടുത്തു. സമരസമിതി ഭാരവാഹികളും സാമൂഹിക-രാഷ്ട്രീയ നേതാക്കളും നേതൃത്വം നൽകി.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..