ശാസ്താംകോട്ട :പടിഞ്ഞാറെ കല്ലട കടപ്പാക്കുഴി മെറ്റൽ െക്രഷർ യൂണിറ്റിൽ തുടങ്ങുന്ന ടാർ മിശ്രണ പ്ലാന്റിനെതിരേ ജനകീയ സമരസമിതി നടത്തുന്ന സമരം ശക്തിപ്രാപിക്കുന്നു. രണ്ടാംഘട്ടമായി ആരംഭിച്ച സത്യാഗ്രഹം പതിമ്മൂന്നു ദിവസം പിന്നിട്ടു. വെള്ളിയാഴ്ച പന്ത്രണ്ടാം വാർഡിലെ ജനങ്ങൾ നടത്തിയ പ്രതിഷേധം ഉടമകൾക്ക് ശക്തമായ താക്കീത് നൽകുന്നതായിരുന്നു.
രാവിലെ തറയിൽ കശുവണ്ടി ഫാക്ടറി ജങ്ഷനിൽനിന്ന് ആരംഭിച്ച പ്രകടനം കടപ്പാക്കുഴിയിൽ സമാപിച്ചു. തുടർന്ന് നടന്ന സത്യാഗ്രഹം ബ്ലോക്ക് പ്രസിഡന്റ് അൻസർ ഷാഫി ഉദ്ഘാടനംചെയ്തു. വാർഡ് അംഗം അംബികകുമാരി അധ്യക്ഷതവഹിച്ചു.
ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ഡോ. സി.ഉണ്ണിക്കൃഷ്ണൻ, ബ്ലോക്ക് അംഗങ്ങളായ വൈ.ഷാജഹാൻ, വി.രതീഷ്, സമരസമിതി ഭാരവാഹികളായ കെ.എസ്.ഷിബുലാൽ, കൃഷ്ണകുമാർ, സുഭാഷ് എസ്.കല്ലട, വി.അനിൽ, അച്ചൻകുഞ്ഞ്, വി.വിജയൻ തുടങ്ങിയവർ പ്രസംഗിച്ചു.
പടിഞ്ഞാറെ കല്ലട പഞ്ചായത്തിലെ വാർഡ്തലത്തിൽ ഓരോ ദിവസവും പ്രവർത്തകർ സത്യാഗ്രഹത്തിൽ പങ്കെടുക്കുകയാണ്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..