:ജില്ലയിൽ സർക്കാർമേഖലയിലുള്ള ഒരേയൊരു ഡയാലിസിസ് കേന്ദ്രമായ കൊല്ലം ഗവ. മെഡിക്കൽ കോളേജിൽ വൃക്കരോഗവിഭാഗമില്ല. താത്കാലിക സംവിധാനത്തിലെങ്കിലും ഒരു വൃക്കരോഗവിദഗ്ധനെ നിയമിക്കണമെന്ന ആവശ്യമുയർന്നെങ്കിലും ഇപ്പോഴും നടന്നിട്ടില്ല. യൂറോളജി, ന്യൂറോ സർജറി, പീഡിയാട്രിക് സർജറി, ഓങ്കോളജി തുടങ്ങിയ വിഭാഗങ്ങളും പ്രവർത്തനം തുടങ്ങിയിട്ടില്ല. ന്യൂറോളജി-ന്യൂറോ സർജറി വിഭാഗം അത്യാവശ്യമാണ്. ഇപ്പോൾ വാഹനാപകടങ്ങളിലും മറ്റും പരിക്കേറ്റ് ന്യൂറോ സർജറി ആവശ്യമുള്ള രോഗികളെ തിരുവനന്തപുരത്തേക്ക് പറഞ്ഞയയ്ക്കാനേ വഴിയുള്ളൂ. പീഡിയാട്രിക് ഐ.സി.യു. ഇല്ലാത്തതിനാൽ കേവലം ഓക്സിജൻ കൊടുക്കേണ്ട കുട്ടികളെപ്പോലും തിരുവനന്തപുരത്തേക്ക് അയയ്ക്കേണ്ട സ്ഥിതിയാണ്. ഇത് വലിയ ബുദ്ധിമുട്ട് ഉണ്ടാക്കുന്നു.
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..