:ദേശീയപാതയിൽ തിരുവനന്തപുരത്തിനും ആലപ്പുഴയ്ക്കുമിടയിലെ ഏക സർക്കാർ മെഡിക്കൽ കോളേജാണ് പാരിപ്പള്ളിയിലേത്. വാഹനാപകട കേസുകൾ ധാരാളം വരാറുണ്ട്. രണ്ടാമത്തെ ഉദ്ഘാടനം കഴിഞ്ഞ് ആറുവർഷം പിന്നിട്ടിട്ടും ഒരു ട്രോമാ കെയർ യൂണിറ്റ് തുടങ്ങാൻ കഴിഞ്ഞിട്ടില്ല. കഴിഞ്ഞവർഷം ഫെബ്രുവരി 17-ന് അന്നത്തെ ആരോഗ്യമന്ത്രി കെ.കെ.ശൈലജ ട്രോമാ കെയർ യൂണിറ്റിന് കല്ലിട്ടിരുന്നു. മൂന്നു മന്ത്രിമാരും രണ്ട് എം.പി.മാരും പങ്കെടുത്ത ചടങ്ങിലെ പ്രഖ്യാപനങ്ങളൊന്നും നടന്നില്ല. കാഷ്വാലിറ്റി വിഭാഗത്തിനു മുന്നിൽ ട്രോമാ കെയർ യൂണിറ്റ് സ്ഥാപിക്കാൻ ഉദ്ദേശിച്ചിരുന്ന സ്ഥലം ഇപ്പോൾ പാർക്കിങ് ഗ്രൗണ്ട് ആക്കിയിരിക്കുകയാണ്. ദേശീയപാതയോരത്തെ ആശുപത്രികൾക്ക് ട്രോമാ കെയർ സൗകര്യം ലഭ്യമാക്കുന്നതിനുള്ള കേന്ദ്രഫണ്ട് ലഭിക്കുമെങ്കിലും പദ്ധതി തുടങ്ങാനാകാത്തതെന്താണെന്ന ചോദ്യത്തിന് ഉത്തരമില്ല.(തുടരും)
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..