ആലപ്പാട് : സമ്പാദ്യ ആശ്വാസ പദ്ധതിയിലെ സംസ്ഥാന സർക്കാരിന്റെ വിഹിതം മത്സ്യത്തൊഴിലാളികൾക്ക് തിരികെ നൽകിയില്ലെന്ന് ആരോപണം. 1500 രൂപയാണ് മത്സ്യത്തൊഴിലാളികൾ ആശ്വാസപദ്ധതിയിൽ അടയ്ക്കുന്നത്. കേന്ദ്രസർക്കാരിന്റെ വിഹിതമായി 1500 രൂപയും സംസ്ഥാന സർക്കാരിന്റെ വിഹിതമായ 1500 രൂപയും ചേർത്ത് 4500 രൂപ പഞ്ഞമാസത്തിൽ തിരികെ നൽകേണ്ടതായിരുന്നു.
അടച്ച തുകയും കേന്ദ്രവിഹിതവും തിരികെ നൽകിയിരുന്നതായി മത്സ്യത്തൊഴിലാളികൾ പറഞ്ഞു. അടുത്ത പദ്ധതിയിലേക്കുള്ള വിഹിതം അടയ്ക്കേണ്ട സമയമായിട്ടും സംസ്ഥാന സർക്കാരിന്റെ വിഹിതമായി 1500 രൂപ മത്സ്യത്തൊഴിലാളികൾക്ക് നൽകിയില്ലെന്നാണ് ആക്ഷേപം.
തുക എത്രയും വേഗം തിരികെ നൽകാൻ ഫിഷറീസ് വകുപ്പ് നടപടി സ്വീകരിക്കണമെന്ന് കോൺഗ്രസ് ആലപ്പാട് മണ്ഡലം പ്രസിഡന്റ് ഷിബു പഴനിക്കുട്ടിയും ജനറൽ സെക്രട്ടറി ബിനുവും ആവശ്യപ്പെട്ടു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..