സ്രായിക്കാട്ട് സർക്കാർതലത്തിൽ ടർഫ് നിർമിക്കും


എം.എൽ.എ. ഫണ്ടിൽനിന്ന്‌ 57 ലക്ഷം അനുവദിച്ചു

സ്രായിക്കാട്ട് നിർമിക്കുന്ന ടർഫിന്റെ മാതൃക

ആലപ്പാട് : സ്രായിക്കാട്ട് അത്യാധുനിക സൗകര്യത്തോടെയുള്ള കളിസ്ഥലം-ടർഫ് നിർമിക്കാൻ സി.ആർ.മഹേഷ് എം.എൽ.എ.യുടെ ഫണ്ടിൽനിന്ന്‌ 57 ലക്ഷം അനുവദിച്ചു. ഭരണാനുമതി ലഭിച്ചതോടെ സ്റ്റീൽ ഇൻഡസ്ട്രീസ് ലിമിറ്റഡ് കേരള എന്ന സ്ഥാപനത്തെ നിർവഹണച്ചുമതല ഏൽപ്പിച്ചതായും എം.എൽ.എ. അറിയിച്ചു.

കായികപ്രേമികളുടെ നിരന്തര ആവശ്യമായിരുന്നു തീരദേശമേഖല കേന്ദ്രീകരിച്ച് കളിക്കളം വേണമെന്നത്. ഫുട്‌ബോൾ, ക്രിക്കറ്റ്, ഷട്ടിൽ ബാഡ്‌മിന്റൺ എന്നിവയ്ക്കുള്ള സൗകര്യങ്ങളും ഉൾപ്പെടുത്തിയാണ് കളിക്കളം നിർമിക്കുന്നത്.

ആലപ്പാട് ഗ്രാമപ്പഞ്ചായത്തിനാണ് നടത്തിപ്പിന്റെയും പരിപാലനത്തിന്റെയും ചുമതല നൽകിയിരിക്കുന്നത്. സ്വകാര്യമേഖലയിൽ ടർഫുകൾ ധാരാളമുണ്ടെങ്കിലും മണിക്കൂർ അടിസ്ഥാനത്തിൽ തുക നൽകണം. എന്നാൽ സർക്കാർതലത്തിൽ നിർമിക്കുന്ന ആദ്യ ടർഫാണിത്.

ആലപ്പാട് ഗ്രാമപ്പഞ്ചായത്തിന്റെ ഉടമസ്ഥതയിലുള്ള സ്രായിക്കാട്ടെ എഴുപതു സെന്റ് വസ്തുവാണ് ടർഫ് നിർമാണത്തിന് ഏറ്റെടുത്തിട്ടുള്ളത്. എത്രയുംവേഗം നിർമാണം പൂർത്തിയാക്കുമെന്നും എം.എൽ.എ. പറഞ്ഞു.

 

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..