ആലപ്പാട് :സമുദ്രമത്സ്യങ്ങൾക്ക് നിവേദ്യമർപ്പിച്ച് നൂറുകണക്കിന് ഭക്തർ നിർവൃതിയിൽ. പണ്ടാരത്തുരുത്ത് മൂക്കുംപുഴ ദേവീക്ഷേത്രത്തിലെ ഒൻപതാം ഉത്സവത്തോടനുബന്ധിച്ച് ഉത്സവബലിയുടെ ഭാഗമായാണ് മീനൂട്ട് നടന്നത്.
മീനൂട്ട്കടവിൽ പ്രത്യേക പന്തലിൽ പൂജാകർമങ്ങൾ നടന്നു. തുടർന്ന് വരുണദേവനെ ഷോഡശ്ശോപചാചാരക്രമത്തിൽ പൂജചെയ്താണ് നിവേദ്യം തയ്യാറാക്കിയത്. ഇൗസമയം ക്ഷേത്രത്തിൽ ദേവതാപരിവാരങ്ങൾക്ക് ആവാഹനപൂജകളും നടന്നു.
പൂജകളുടെ അവസാനഘട്ടത്തിൽ പക്ഷിമൃഗാദി ജീവജാലങ്ങളെ തൃപ്തിപ്പെടുത്തുന്നതിന്റെ ഭാഗമായി മീനൂട്ട് നടത്തി. തന്ത്രി സുകുമാരൻ, മേൽശാന്തി പി.എം.സന്തോഷ്, കരയോഗം ഭാരവാഹികൾ എന്നിവർ കടലിലിറങ്ങി നിവേദ്യവിതരണം നടത്തി. തീരത്ത് തടിച്ചുകൂടിയ നൂറുകണക്കിന് ഭക്തരും മത്സ്യങ്ങൾക്കായി നിവേദ്യമർപ്പിച്ചു.
എസ്.എൻ.ഡി.പി.യോഗം കരുനാഗപ്പള്ളി താലൂക്ക് യൂണിയൻ പ്രസിഡന്റ് കെ.സുശീലൻ മുഖ്യാതിഥിയായി. ഉത്സവസവസമാപനദിവസമായ ഞായറാഴ്ച രാവിലെ ഒൻപതിനാണ് പൊങ്കാല. പകൽപ്പൂരം, ഗാമനമേള എന്നിവയോടെ ഉത്സവം സമാപിക്കും.


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..