ദേശീയ സുരക്ഷാദിനാചരണത്തിന്റെ ഭാഗമായി കരുനാഗപ്പള്ളിയിൽ നടന്ന മോക്ഡ്രിൽ
കരുനാഗപ്പള്ളി : കരുനാഗപ്പള്ളി ബസ് സ്റ്റാൻഡിൽ യാത്രക്കാർ ബസ് കാത്തുനിൽക്കെ പെട്ടെന്ന് ഒരാൾ കുഴഞ്ഞുവീണു. ഉടൻതന്നെ സ്ഥലത്തുണ്ടായിരുന്ന ചിലർ പ്രാഥമികശുശ്രൂഷ നൽകി. മറ്റൊരാൾ ആംബുലൻസ് വിളിച്ചു. യാത്രക്കാരിയായ ഒരു സ്ത്രീ കുഴഞ്ഞുവീണയാൾക്ക് വെള്ളം നൽകി. പെട്ടെന്നുതന്നെ ആംബുലൻസ് പാഞ്ഞെത്തി. യാത്രക്കാരുടെയും മറ്റും സഹായത്തോടെ കുഴഞ്ഞുവീണ വ്യക്തിയെ ആംബുലൻസിലേക്ക് കയറ്റി. അപ്പോഴാണ് ഇതെല്ലാം മോക്ഡ്രിൽ ആണെന്ന് സ്ഥലത്തുണ്ടായിരുന്ന ഒരാൾ അറിയിച്ചത്.
ദേശീയ സുരക്ഷാദിനാചരണത്തിന്റെ ഭാഗമായി ദേശീയപാത-66 നിർമാണ കമ്പനിയായ വിശ്വസമുദ്ര എൻജിനിയറിങ് പ്രൈവറ്റ് ലിമിറ്റഡും കരുനാഗപ്പള്ളി വലിയത്ത് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസും ചേർന്നാണ് മോക്ഡ്രിൽ നടത്തിയത്. ഒരാൾ പെട്ടെന്ന് കുഴഞ്ഞുവീണാൽ ഉടൻ എന്തുചെയ്യണമെന്ന ബോധവത്കരണമായിരുന്നു ലക്ഷ്യം. ഇത്തരം സന്ദർഭങ്ങളിൽ പൊതുജനങ്ങൾ എങ്ങനെ പ്രാഥമികശുശ്രൂഷ നൽകണമെന്ന് വലിയത്ത് ആശുപത്രിയിലെ ഡോ. അമാസിൻ നജീബ് വിശദീകരിച്ചു. വിശ്വസമുദ്ര കമ്പനി സേഫ്റ്റി മാനേജർ ശ്രീജു രവീന്ദ്രൻ, എ.ജി.എം. ശങ്കരനാരായണപിള്ള, യൂട്ടിലിറ്റി മാനേജർ അബ്ദുൽ സലിം, എൻജിനീയർ വിഷ്ണു സേനൻ, സേഫ്റ്റി ഓഫീസർമാരായ റെജിൻദേവ്, രവി, സേഫ്റ്റി സൂപ്പർവൈസർമാരായ നാദിർഷ, ലക്ഷ്മണറാവു, കാർത്തിക്, ശ്രീനാഥ്, വലിയത്ത് ആശുപത്രിയിലെ ശിഹാബ്, ലീന ഹരി, പ്രവീൺ, തുടങ്ങിയവർ പങ്കെടുത്തു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..