കുടിവെള്ളക്ഷാമം


1 min read
Read later
Print
Share

കുലശേഖരപുരം പഞ്ചായത്തിൽ ടാങ്കറിൽ വെള്ളം വിതരണം ചെയ്യുന്നു

കരുനാഗപ്പള്ളി : കടുത്ത വേനലിൽ നാടെങ്ങും കുടിവെള്ളക്ഷാമം രൂക്ഷം. കിണറുകൾ വറ്റിവരണ്ടു. പൊതുജലവിതരണവും പ്രതിസന്ധിയിലായതോടെ ജലക്ഷാമത്തെ നേരിടാൻ നഗരസഭയിലും മിക്ക പഞ്ചായത്തുകളിലും ടാങ്കറുകളിൽ വെള്ളമെത്തിച്ചു തുടങ്ങി.

കരുനാഗപ്പള്ളി നഗരസഭയുടെയും കുലശേഖരപുരം പഞ്ചായത്തിന്റെയും തീരദേശമേഖലകളാണ്‌ കനത്ത ജലക്ഷാമം നേരിടുന്നത്‌. ഓച്ചിറ കുടിവെള്ളപദ്ധതിയിൽനിന്നുള്ള ജലമാണ് ഇവിടെ പ്രധാനമായും ലഭിച്ചിരുന്നത്. മോട്ടോർ തകരാറിലായതിനാൽ ഓച്ചിറയിൽനിന്നുള്ള ജലവിതരണം പൂർണതോതിൽ നടക്കുന്നില്ല. ഇതോടെ തീരദേശമേഖലകളിൽ പലയിടത്തും കുടിവെള്ളം ലഭിക്കുന്നുമില്ല.

കരുനാഗപ്പള്ളി നഗരസഭയിൽ അയ്യായിരം ലിറ്ററിന്റെ ടാങ്കറിൽ വെള്ളം വിതരണം ചെയ്യുന്നുണ്ട്. 1, 2, 19, 20, 23, 35 വാർഡുകളിലാണ് പ്രധാനമായും ജലവിതരണം നടക്കുന്നത്. 60,000 ലിറ്റർ വെള്ളംവരെ പ്രതിദിനം വിതരണം ചെയ്യുന്നു.

കുലശേഖരപുരം പഞ്ചായത്തിലും ടാങ്കറിൽ വെള്ളമെത്തിക്കുന്നുണ്ട്‌. അയ്യായിരം ലിറ്ററിന്റെ രണ്ട് ടാങ്കറുകളിലാണ് ഇപ്പോൾ ജലവിതരണം. 1, 2, 18, 22, 23 വാർഡുകളിലാണ് വെള്ളം വിതരണം ചെയ്യുന്നത്. കരുനാഗപ്പള്ളിയിലും കുലശേഖരപുരത്തും ഓച്ചിറ കുടിവെള്ളപദ്ധതിയിൽനിന്നുള്ള ജലമാണ് ടാങ്കറിൽ എത്തിച്ചുനൽകുന്നത്. തഴവ പഞ്ചായത്തിലും ടാങ്കറിൽ ജലവിതരണം തുടങ്ങി. തഴവയിൽ പാവുമ്പാ മേഖലയിലാണ് ജലക്ഷാമം അതിരൂക്ഷമായി തുടരുന്നത്. ഇവിടെ ജല അതോറിറ്റിയുടെ പ്രാദേശിക കുടിവെള്ളപദ്ധതികൾ ഉണ്ടെങ്കിലും ആവശ്യത്തിന് വെള്ളം ലഭിക്കുന്നില്ല.

ഈ സാഹചര്യത്തിലാണ് പഞ്ചായത്ത് ടാങ്കറുകളിൽ ജലവിതരണം തുടങ്ങിയത്. 4, 5, 9, 10 വാർഡുകളിലാണ് ഇപ്പോൾ വെള്ളമെത്തിച്ചു നൽകുന്നത്. അയ്യായിരം ലിറ്ററിന്റെ രണ്ട് ടാങ്കറുകളിലായി 50,000 ലിറ്റർ വെള്ളംവരെ ദിവസേന നൽകുന്നു. ശാസ്താംകോട്ടയിൽനിന്നുള്ള വെള്ളമാണ് ഇവിടെ വിതരണം ചെയ്യുന്നത്.

തൊടിയൂരിലും സ്ഥിതി വ്യത്യസ്തമല്ല. വേങ്ങറ, അംബേദ്കർ ഗ്രാമം, കാര്യാടി ജങ്‌ഷൻ, പാപ്പാളിൽഭാഗം, മുഴങ്ങോടി, കുറ്റിനാക്കാല തുടങ്ങി ഒട്ടേറെ മേഖലകളിൽ കുടിവെള്ളം കിട്ടാക്കനിയായി. കുടിവെള്ളപദ്ധതികളിലും മതിയായ ജലം ലഭിക്കുന്നില്ല. ടാങ്കറുകളിൽ വെള്ളം എത്തിക്കുന്നതിനുള്ള നടപടികൾ അന്തിമഘട്ടത്തിലാണെന്ന് പഞ്ചായത്ത് പ്രസിഡന്റ് അറിയിച്ചു.

 

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..