കരുനാഗപ്പള്ളിയിൽ ഇൻസൈറ്റ്‌ 2023തൊഴിൽമേള; 773 പേർക്ക് തൊഴിലവസരം


1 min read
Read later
Print
Share

പങ്കെടുത്തത് രണ്ടായിരത്തിലധികം ഉദ്യോഗാർഥികൾ

Caption

കരുനാഗപ്പള്ളി :നഗരസഭയും കുടുംബശ്രീ ജില്ലാ മിഷനും സംയുക്തമായി സംഘടിപ്പിച്ച തൊഴിൽമേള-ഇൻസൈറ്റ് 2023-ൽ പങ്കെടുത്തത് രണ്ടായിരത്തിലധികം ഉദ്യോഗാർഥികൾ. കരുനാഗപ്പള്ളി ടൗൺ എൽ.പി.എസിലും യു.പി.ജി.എസിലുമായാണ് മേള സംഘടിപ്പിച്ചത്.

ബാങ്കിങ്, ഫിനാൻസ്, ഇൻഷുറൻസ്, ആരോഗ്യം, വിദ്യാഭ്യാസം, സെയിൽസ്, മാർക്കറ്റിങ്, റീട്ടെയിൽ മേഖലകളിൽനിന്നായി 52 കമ്പനികൾ പങ്കെടുത്തു. 2223 ഉദ്യോഗാർഥികൾ അഭിമുഖത്തിൽ പങ്കെടുക്കുകയും 603 പേരെ ചുരുക്കപ്പട്ടികയിൽ ഉൾപ്പെടുത്തുകയും 170 പേർക്ക് നിയമനം നൽകുകയും ചെയ്തു.

വരുംനാളുകളിൽ ചുരുക്കപ്പട്ടികയിൽ ഉൾപ്പെട്ട ആളുകൾക്കുകൂടി നിയമനം ലഭ്യമാകുമെന്നാണ് പ്രതീക്ഷയെന്ന് അധികൃതർ പറഞ്ഞു.

എസ്.എസ്.എൽ.സി.മുതൽ ബിരുദാനന്തര ബിരുദംവരെ യോഗ്യതയുള്ള 18-നും 40-നും മധ്യേ പ്രായമുള്ള തൊഴിലന്വേഷകരാണ് മേളയിൽ പങ്കെടുത്തത്. സംസ്ഥാന സർക്കാർ നാലുവർഷംകൊണ്ട് 20 ലക്ഷം പേർക്ക് തൊഴിൽ ലഭ്യമാക്കാൻ ലക്ഷ്യമിട്ട് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെയും കുടുംബശ്രീയുടെയും വിവിധ സ്ഥാപനങ്ങളുടെയും സഹകരണത്തോടെയാണ് മേള സംഘടിപ്പിച്ചത്.

സി.ആർ.മഹേഷ്‌ എം.എൽ.എ. ഉദ്ഘാടനം ചെയ്തു. ഡോ. സുജിത് വിജയൻപിള്ള എം.എൽ.എ. അധ്യക്ഷനായി. നഗരസഭാധ്യക്ഷൻ കോട്ടയിൽ രാജു, വൈസ് ചെയർപേഴ്സൺ സുനിമോൾ, സ്ഥിരംസമിതി അധ്യക്ഷൻ പടിപ്പുര ലത്തീഫ്, എസ്.ഇന്ദുലേഖ, ഡോ. പി.മീന, എം.ശോഭന, എൽ.ശ്രീലത, കൗൺസിലർമാർ, സി.ഡി.എസ്. അധ്യക്ഷ എസ്.ഷീബ, കുടുംബശ്രീ ജില്ലാ മിഷൻ കോ-ഓർഡിനേറ്റർ വിമൽ ചന്ദ്രൻ, നഗരസഭാ സെക്രട്ടറി എ.ഫൈസൽ, നഗരസഭാ സൂപ്രണ്ട് ജി.വിനോദ് എന്നിവർ പ്രസംഗിച്ചു.

 

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..