കരുനാഗപ്പള്ളി : ലൈഫ് ഭവനപദ്ധതിക്ക് പ്രാധാന്യം നൽകി കുലശേഖരപുരം പഞ്ചായത്തിൽ 2023-24 വർഷത്തെ ബജറ്റ് അവതരിപ്പിച്ചു.
14 കോടി രൂപയാണ് ലൈഫ് ഭവനപദ്ധതിക്കായി മാറ്റിവെച്ചിരിക്കുന്നത്. ബഡ്സ് സ്കൂളിനും റിഹാബിലിറ്റേഷൻ സെന്ററിനും സ്ഥലം വാങ്ങുന്നതിനായി 25 ലക്ഷം രൂപ അനുവദിച്ചു. ആയുർവേദ ആശുപത്രിയിൽ പഞ്ചകർമ ചികിത്സയും രോഗപ്രതിരോധ പ്രവർത്തനങ്ങളും ഏറ്റെടുക്കുന്നതിനായി 1.18 കോടി രൂപയും നീക്കിവെച്ചു. കാർഷികമേഖലയിൽ ഓണാട്ടുകര എള്ളുവിത്ത് ഉത്പാദനം, ആദിനാട് കേരം, ആട് വളർത്തൽ, ജീവനം തൊഴിൽദാനപദ്ധതി, കിടാരിവാങ്ങൽപദ്ധതി എന്നിവയ്ക്കുൾപ്പെടെ 1,80,65,000 രൂപ ഉൾപ്പെടുത്തി.
അതിദരിദ്രരുടെ പുനരുജ്ജീവനത്തിനായി 57 ലക്ഷം രൂപ, കുടിവെള്ളത്തിനായി 25 ലക്ഷം രൂപ, പൊതുമരാമത്ത് ഊർജ മേഖലകൾക്കായി 4,51,21,000 രൂപ, ചെറുകിട വ്യവസായം തൊഴിൽ സംരംഭം എന്നിവയ്ക്കായി 45 ലക്ഷം രൂപ, ആരോഗ്യപരിപാലനത്തിനായി 1.17 കോടി രൂപ എന്നിവയും ബജറ്റിൽ വിഭാവനം ചെയ്യുന്നു. ശുചിത്വം, മാലിന്യ സംസ്കരണം മേഖലയ്ക്കായി 1.8 കോടിയും വിദ്യാഭ്യാസമേഖലയ്ക്കായി 87 ലക്ഷവും മാറ്റിവെച്ചു.
പഞ്ചായത്ത് വൈസ് പ്രസിഡന്റ് എ.നാസർ ബജറ്റ് അവതരിപ്പിച്ചു. പ്രസിഡന്റ് മിനിമോൾ നിസാം അധ്യക്ഷയായി. പഞ്ചായത്ത് സെക്രട്ടറി സി.ജനചന്ദ്രൻ, സ്ഥിരംസമിതി അധ്യക്ഷരായ പി.എസ്.അബ്ദുൽസലീം, ബി.ശ്യാമള, രജിതാ രമേശ്, ഗ്രാമപ്പഞ്ചായത്ത് അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..