മുറിക്കുള്ളിൽ പകുതി കത്തിയമർന്ന മാലിന്യക്കൂമ്പാരം
അഞ്ചാലുംമൂട് : അഞ്ചാലുംമൂട് ബ്ലോക്ക് ഓഫീസ് പഴയ കെട്ടിടത്തിനുള്ളിലും സമീപത്തും കത്താതെ ശേഷിക്കുന്ന പ്ലാസ്റ്റിക് മാലിന്യം നീക്കംചെയ്യാനുള്ള നടപടികൾ വൈകുന്നതിൽ പ്രതിഷേധം വ്യാപകം. ചൊവ്വാഴ്ച ഉച്ചയ്ക്ക് 2.45-ഓടെയാണ് മാലിന്യക്കൂമ്പാരത്തിനു തീപിടിച്ചത്. ആറോളം അഗ്നിരക്ഷാ യൂണിറ്റുകളുടെ മണിക്കൂറുകൾനീണ്ട ശ്രമം വിജയിച്ചതിനാൽ വൻദുരന്തം ഒഴിവാകുകയായിരുന്നു. ബുധനാഴ്ച ചുറ്റും കിടന്ന മാലിന്യം നീക്കംചെയ്തതല്ലാതെ കാര്യമായ പ്രവർത്തനം നടന്നില്ല. കെട്ടിടത്തിലെ മുറികൾക്കുള്ളിലും വരാന്തകളിലും പകുതികരിഞ്ഞ മാലിന്യം കൂടിക്കിടക്കുകയാണ്. മുറികളിൽനിന്ന് പ്ലാസ്റ്റിക് കത്തിയമർന്നതിന്റെ ഗന്ധം വമിക്കുന്നുമുണ്ട്.
ചില മുറികളിൽ ഇപ്പോഴും പ്ലാസ്റ്റിക് മാലിന്യം കുത്തിനിറച്ചനിലയിലാണ്. കെട്ടിടത്തിനുമുന്നിൽ മാലിന്യമല രൂപപ്പെട്ടിട്ടുണ്ട്. യുദ്ധകാലാടിസ്ഥാനത്തിൽ മാലിന്യനീക്കം നടത്തേണ്ട കോർപ്പറേഷൻ അധികൃതരുടെ മെല്ലെപ്പോക്കിൽ വ്യാപക പ്രതിഷേധം ഉയരുന്നുണ്ട്. നിലവിൽ കെട്ടിടത്തിനുള്ളിൽ കരിഞ്ഞും കരിയാതെയും കിടക്കുന്ന മാലിന്യങ്ങൾ പൂർണമായും നിക്കംചെയ്യണമെന്നാണ് വ്യാപാരികളും നാട്ടുകാരും ആവശ്യപ്പെടുന്നത്. കെട്ടിടത്തിനുണ്ടായ നാശനഷ്ടം കണക്കാക്കി തീപ്പിടിത്തിന് ഉത്തരവാദികളായവരിൽനിന്ന് ഈടാക്കണമെന്ന ആവശ്യവും ഉയർന്നിട്ടുണ്ട്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..