സ്ത്രീശാക്തീകരണത്തിനായി മുഖത്തലയിൽ ജെൻഡർ ബജറ്റ്


1 min read
Read later
Print
Share

മുഖത്തല ബ്ലോക്ക് പഞ്ചായത്തിൽ ജെൻഡർ ബജറ്റ് ക്ഷേമകാര്യ സ്റ്റാൻഡിങ്‌ കമ്മിറ്റി ചെയർമാൻ എം.സജീവ് അവതരിപ്പിക്കുന്നു

കൊട്ടിയം : വനിതകൾക്ക് നവീന പദ്ധതികൾ ആവിഷ്കരിച്ചും വനിതാ ഘടകപദ്ധതിയിൽ കൂടുതൽ തുക വകയിരുത്തിയും മുഖത്തല ബ്ലോക്ക് പഞ്ചായത്ത് മാതൃകയായി.

പൊതു ബജറ്റിനോടൊപ്പം ജെൻഡർ ബജറ്റ് കൂടി അവതരിപ്പിച്ചുകൊണ്ടാണ് ബ്ലോക്ക് പഞ്ചായത്ത് സ്ത്രീശാക്തീകരണത്തിന്‌ പദ്ധതിപ്രവർത്തനങ്ങളിൽ പ്രാമുഖ്യം നൽകിയത്. ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എം.സജീവ് ജെൻഡർ ബജറ്റ് അവതരിപ്പിച്ചു.

ഒരുകോടിയോളം രൂപയാണ് പദ്ധതിവിഹിതത്തിൽനിന്ന്‌ ബ്ലോക്ക് പഞ്ചായത്ത് വനിതാ ഘടകപദ്ധതിക്കായി നീക്കിവെച്ചത്. മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ്‌ പദ്ധതിയിൽ പ്രവർത്തിക്കുന്ന സ്ത്രീത്തൊഴിലാളികൾക്ക് പരിശീലനംനൽകി മെച്ചപ്പെട്ട കൂലിയും ജീവിതസാഹചര്യങ്ങളും ഉറപ്പാക്കുന്ന ഉന്നതി പദ്ധതി എല്ലാ ഗ്രാമപ്പഞ്ചായത്തുകളിലേക്കും വ്യാപിപ്പിക്കാൻ ബജറ്റിൽ തുക വകയിരുത്തി. കുടുംബശ്രീ ഗ്രൂപ്പുകളിലും ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിലും സ്ത്രീപങ്കാളിത്തം ഉറപ്പുവരുത്തുന്നതോടോപ്പം പാർശ്വവത്‌കൃത വിഭാഗങ്ങളിൽപ്പെട്ട സ്ത്രീകളെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കൊണ്ടുവരുന്നതിന് വിവിധ പദ്ധതികൾക്ക് രൂപംനൽകിയിട്ടുണ്ട്. പ്രാദേശിക സാമ്പത്തികവികസനത്തോടൊപ്പം ഉത്‌പാദനമേഖലയിലും സേവനമേഖലയിലും വനിതകൾക്ക് പ്രഥമപരിഗണന നൽകുന്ന സമീപനമാണ് ബജറ്റ് സ്വീകരിച്ചിരിക്കുന്നത്.

മത്സ്യോത്പാദനരംഗത്തും സ്ത്രീപങ്കാളിത്തത്തിന് പ്രാധാന്യം നൽകികൊണ്ട് വിവിധ പദ്ധതികൾ ബ്ലോക്ക് പഞ്ചായത്ത് ഏറ്റെടുത്തിട്ടുണ്ട്. അഭ്യസ്തവിദ്യരായ സ്ത്രീകൾക്കുള്ള തൊഴിൽദായക പദ്ധതികൾക്ക് ബജറ്റിൽ തുക വകയിരുത്തിയിട്ടുണ്ട്. ദാരിദ്ര്യലഘൂകരണം സ്ത്രീശാക്തീകരണത്തിലൂടെ എന്ന സമീപനമാണ് ജെൻഡർ ബജറ്റിന്റെ സാമൂഹിക സാമ്പത്തിക ഉള്ളടക്കം. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ബി.യശോദ അധ്യക്ഷയായി.

 

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..