ബി.ജെ.പി. പ്രവർത്തകന്റെ കൊലപാതകം; സി.പി.എം വാർഡ് കൗൺസിലറും അറസ്റ്റിൽ


1 min read
Read later
Print
Share

പ്രതീകാത്മക ചിത്രം | Mathrubhumi archives

പുനലൂർ : നഗരസഭയിലെ കക്കോട്ട് ബി.ജെ.പി. പ്രവർത്തകൻ സുമേഷ് (44) കൊല്ലപ്പെട്ട കേസിൽ വാർഡ് കൗൺസിലറും അറസ്റ്റിൽ. കക്കോട് വാർഡ്‌ കൗൺസിലറും സി.പി.എം. നേതാവുമായ അരവിന്ദാക്ഷനാണ് അറസ്റ്റിലായത്.

സംഘർഷത്തിൽ വെട്ടേറ്റ് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ കഴിയുന്ന അരവിന്ദാക്ഷനെ മജിസ്ട്രേറ്റിന്റെ സാന്നിധ്യത്തിൽ, പുനലൂർ പോലീസ് ഇൻസ്പെക്ടർ ടി.രാജേഷ്‌കുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് അറസ്റ്റ് ചെയ്തത്. പ്രതിയെ ആശുപത്രിയിൽനിന്നു വിട്ടയയ്ക്കുന്നമുറയ്ക്ക് ജയിലിലേക്ക് മാറ്റുമെന്ന് പോലീസ് അറിയിച്ചു. ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം മൂന്നായി.

വധശ്രമത്തിന് രജിസ്റ്റർ ചെയ്തിരുന്ന കേസ് സുമേഷിന്റെ മരണത്തെത്തുടർന്ന് കൊലക്കേസാക്കി മാറ്റിയിട്ടുണ്ട്. സംഭവത്തിലെ പ്രതികളും സി.പി.എം. പ്രവർത്തകരുമായ നിതിൻ, സജികുമാർ എന്നിവരെ നേരത്തേ റിമാൻഡ് ചെയ്തിരുന്നു.

മറ്റൊരു പ്രതിയും സുമേഷിന്റെ സുഹൃത്തുമായ ബിജുവിനെ പോലീസ് അന്വേഷിച്ചുവരികയാണ്. ഇയാൾ ഒളിവിലാണെന്ന് പോലീസ് പറഞ്ഞു.

കഴിഞ്ഞ ശനിയാഴ്ച അർധരാത്രിയിലാണ് സുമേഷിന് കുത്തേറ്റതും അരവിന്ദാക്ഷന് വെട്ടേറ്റതും. ഇരുവരും ശസ്ത്രക്രിയയ്ക്കു വിധേയരായി ആശുപത്രിയിൽ കഴിയുമ്പോഴാണ്‌ കഴിഞ്ഞ ശനിയാഴ്ച സുമേഷ് മരിച്ചത്.

കൊലപാതകത്തിനു പിന്നിലുള്ള മുഴുവൻ പ്രതികളെയും അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് ബി.ജെ.പി. തിങ്കളാഴ്ച ദേശീയപാത ഉപരോധിച്ചിരുന്നു.

അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..