ഇല്ലാത്ത വണ്ടിയുടെ പേരിൽ ഹെൽമെറ്റ് വയ്ക്കാത്തതിനു പിഴ


1 min read
Read later
Print
Share

കരുനാഗപ്പള്ളി :വർഷങ്ങൾക്കുമുമ്പ് കത്തിനശിച്ച ബൈക്കിന്റെ പേരിൽ ദിവസങ്ങൾക്കുമുമ്പ് നടന്ന നിയമലംഘനത്തിന് നഗരസഭാ കൗൺസിലർക്ക് നോട്ടീസ്. കരുനാഗപ്പള്ളി നഗരസഭാ വികസന സ്ഥിരം സമിതി അധ്യക്ഷൻ പടിപ്പുര ലത്തീഫിനാണ് ആറ്റിങ്ങൽ പോലീസിൽനിന്ന്‌ പിഴ അടയ്ക്കാൻ സന്ദേശം ലഭിച്ചത്.

ഹെൽമെറ്റ് വയ്ക്കാതെ ബൈക്ക് ഓടിച്ചതിന് 500 രൂപ പിഴ അടയ്ക്കാനാണ് മൊബൈലിൽ ലഭിച്ച സന്ദേശത്തിൽ പറയുന്നത്. പടിപ്പുര ലത്തീഫിന്റെ ഉടമസ്ഥതയിലുണ്ടായിരുന്ന കെ.എൽ. 23 ക്യു. 1774 നമ്പരിലുള്ള ബൈക്ക് 2019-ൽ വീടിന്റെ കാർ പോർച്ചിൽവെച്ച് കത്തിനശിച്ചിരുന്നു. സംഭവത്തിൽ കരുനാഗപ്പള്ളി പോലീസ് കേസെടുത്ത് അന്വേഷണവും നടത്തിയിരുന്നു. ബൈക്കിന്റെ ആർ.സി. ബുക്ക് ഇപ്പോഴും പടിപ്പുര ലത്തീഫിന്റെ കൈവശമുണ്ട്.

എന്നാൽ, ഇതേ നമ്പരിലുള്ള ബൈക്കിൽ ഒരാൾ ഹെൽമെറ്റ് ധരിക്കാതെ യാത്ര ചെയ്യുന്നതായി കഴിഞ്ഞ ദിവസം ആറ്റിങ്ങൽ പോലീസിന്റെ ക്യാമറയിൽ പതിഞ്ഞു. ഈ ചിത്രം സഹിതമാണ് പടിപ്പുര ലത്തീഫിന് ആറ്റിങ്ങൽ പോലീസ് സന്ദേശമയച്ചത്.

തന്റെ പേരിലുണ്ടായിരുന്ന ബൈക്കിന്റെ നമ്പർ വ്യാജമായി ഉപയോഗിച്ച് മറ്റാരോ ബൈക്ക് ഓടിച്ചതാകാമെന്ന് പടിപ്പുര ലത്തീഫ് പറയുന്നു. ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടി ആറ്റിങ്ങൽ പോലീസിന് പരാതിയും നൽകി.

അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..