ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽ നടക്കുന്ന അഷ്ടബന്ധ സഹസ്രകലശത്തിന്റെ ഭാഗമായി യജ്ഞശാലയിൽ അഞ്ച് ആചാര്യൻമാരുടെ കാർമികത്വത്തിൽ നടന്ന പ്രായശ്ചിത്ത ഹോമവും, കലശപൂജയും
കാണക്കാരി : ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽ അഷ്ടബന്ധ സഹസ്രകലശം ആറിന് സമാപിക്കും. 50-വർഷത്തിനുള്ളിലാദ്യമായാണ് ആചാരവിധി പ്രകാരമുള്ള എല്ലാ വിധ അനുഷ്ഠാനങ്ങളോടുംകൂടി അഷ്ടബന്ധ സഹസ്രകലശം നടക്കുന്നത്.
ക്ഷേത്രാങ്കണത്തിൽ ഓലയിൽ തീർത്ത യജ്ഞശാലയിലാണ് ചടങ്ങുകൾ. തന്ത്രി മനയത്താറ്റില്ലത്ത് കൃഷ്ണൻനമ്പൂതിരി, മേൽശാന്തി ചിറക്കര തെക്കേ ഇല്ലത്ത് പ്രസാദ് നമ്പൂതിരി എന്നിവർ മുഖ്യകാർമികത്വം വഹിക്കുന്നു. ഊരാണ്മ ദേവസ്വം ബോർഡിന്റെയും ശ്രീകൃഷ്ണസ്വാമിക്ഷേത്ര സംരക്ഷണസമിതിയും ഭക്തരുടെ സഹകരണത്തോടെയാണ് അഷ്ടബന്ധ സഹസ്രകലശം നടത്തുന്നത്. ഭക്തർക്ക് ദർശനം നടത്തുന്നതിന് പ്രത്യേക സൗകര്യമൊരുക്കിയിട്ടുണ്ട്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..