വാകത്താനത്ത് തെരുവുനായ്ക്കൾക്ക് വാക്സിൻ നൽകിത്തുടങ്ങി


വാകത്താനം പഞ്ചായത്തിലെ തെരുവുനായ്ക്കൾക്ക് പേവിഷബാധയ്ക്കെതിരേയുള്ള കുത്തിവെയ്പ് ഞാലിയാകുഴി കവലയിൽ ആരംഭിച്ചപ്പോൾ

വാകത്താനം: പഞ്ചായത്തിലെ തെരുവുനായ്ക്കൾക്ക് പേവിഷബാധ പ്രതിരോധവാക്സിൻ നൽകിത്തുടങ്ങി. ഞാലിയാകുഴിയിലും സമീപപ്രദേശത്തുമായി ആദ്യദിനം 27 നായ്ക്കളെ കുത്തിവെച്ചു. പലയിടങ്ങളിലും തെരുവുനായ്ക്കളുടെ ആക്രമണം ഉണ്ടായതോടെയാണ് വാകത്താനം പഞ്ചായത്തിലെ 20 വാർഡിലും തെരുവുനായ്ക്കൾക്ക് വാക്സിനെടുക്കുന്നത്.

പഞ്ചായത്ത് പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് പ്രതിരോധമരുന്ന് കുത്തിവെപ്പെടുക്കുന്നത്.

പഞ്ചായത്ത്‌ പ്രസിഡന്റ്‌ റോസമ്മ മത്തായി, വൈസ് പ്രസിഡന്റ്‌ മാത്യു പോൾ, സ്ഥിരംസമിതി അംഗങ്ങളായ ജോബി വർഗീസ്, ബീനാ സണ്ണി, പഞ്ചായത്തംഗം പി.കെ.മജു തുടങ്ങിയവർ പങ്കെടുത്തു.

വാകത്താനം വെറ്ററിനറി ഡോക്ടർ മായ ജെയിംസ്, ലൈവ് സ്റ്റോക്ക് ഇൻസ്പെക്ടർ ശാലിനി പീറ്റർ തുടങ്ങിയവരാണ് വാക്സിനേഷൻ നടത്തുന്നത്. നായ്ക്കളെ വലയുപയോഗിച്ച് പിടിക്കുന്നത് ഫ്രണ്ട്സ് ഓഫ് ആനിമൽസ് സംഘടനയിലെ ജയകുമാറും സംഘവുമാണ്.

 

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..