തലയോലപ്പറമ്പ് : തലയോലപ്പറമ്പ് ഗവ. എൽ.പി.സ്കൂളിൽ മോഷണശ്രമം.
ബുധനാഴ്ച രാവിലെ എട്ടിന് സ്കൂളിലെ പാചകക്കാരനാണ് മോഷണശ്രമം കണ്ടത്. തുടർന്ന് സ്കൂൾ അധികൃതരെയും പോലീസിനെയും വിവരം അറിയിക്കുകയായിരുന്നു. എസ്.ഐ. എൻ.ജി.ദീപുവിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഭവസ്ഥലത്തെത്തി പരിശോധന നടത്തി. സ്കൂളിന്റെ ഗേറ്റ് ചാടിക്കടന്ന മോഷ്ടാവ് മുൻവശത്തെ താഴുതകർത്താണ് ഓഫീസിൽ കയറിയത്. ഓഫീസിന്റെ പുറകുവശത്തെ വാതിലും തുറന്നിട്ട നിലയിലായിരുന്നു.
ഫയലുകൾ സൂക്ഷിച്ചിരുന്ന മൂന്ന് അലമാരികൾ തുറന്ന് വിലപ്പെട്ട രേഖകളെല്ലാം പുറത്തിട്ടു. എന്നാൽ, പണം ഒന്നും നഷ്ടപ്പെട്ടിട്ടില്ലെന്ന് പോലീസും സ്കൂൾ അധികൃതരും പറഞ്ഞു. വാർഡംഗം ഷിജി വിൻസെന്റും സ്കൂളിലെത്തിയിരുന്നു. രണ്ടുവർഷംമുമ്പും സ്കൂളിൽ മോഷണം നടന്നിരുന്നു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..