തിരുവനന്തപുരം : ശബരിമല തീർത്ഥാടകർക്ക് അടിയന്തര വൈദ്യസഹായത്തിനായുള്ള റാപ്പിഡ് ആക്ഷൻ മെഡിക്കൽ യൂണിറ്റ് വാഹനങ്ങളുടെ ഫ്ളാഗ് ഓഫ് മന്ത്രിമാരായ വീണാ ജോർജും കെ.രാധാകൃഷ്ണനും ചേർന്ന് നിർവഹിച്ചു.
നിലവിലെ ആംബുലൻസുകൾക്ക് പുറമേയാണ് പുതിയ സംവിധാനങ്ങൾ. നെഞ്ചുവേദന ഉൾപ്പെടെയുള്ളവരെ എത്രയുംപെട്ടെന്ന് ആരോഗ്യ കേന്ദ്രങ്ങളിൽ എത്തിക്കാൻ സാധിക്കും. ഇടുങ്ങിയ പാതകളിൽ സഞ്ചരിക്കാൻ കഴിയുന്ന ബൈക്ക് ഫീഡർ ആംബുലൻസ്, ദുർഘട പാതകളിലൂടെ സഞ്ചരിക്കാൻ കഴിയുന്ന 4ഃ4 റെസ്ക്യു വാൻ, ഐ.സി.യു. ആംബുലൻസ് എന്നിവയാണ് സജ്ജമാക്കിയത്. കനിവ് 108 ആംബുലൻസ് പദ്ധതിക്ക് കീഴിലാണ് റാപ്പിഡ് ആക്ഷൻ മെഡിക്കൽ യൂണിറ്റ് പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചിരിക്കുന്നത്. മൂന്ന് വാഹനങ്ങളിലും ഓക്സിജൻ ഉൾപ്പെടെയുള്ള സംവിധാനം ലഭ്യമാണ്.
ദേവസ്വം ബോർഡ് പ്രസിഡന്റ് കെ.അനന്തഗോപൻ, ആരോഗ്യ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ടിങ്കു ബിസ്വാൾ, ഇ.എം.ആർ.ഐ. ഗ്രീൻ ഹെൽത്ത് സർവീസസ് സംസ്ഥാന ഓപ്പറേഷൻസ് മേധാവി ശരവണൻ അരുണാചലം, കൺസൽട്ടന്റ് ഗിരീഷ് ജി. നായർ എന്നിവർ പങ്കെടുത്തു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..