കോട്ടയം : ലോഡുമായിപ്പോയ ലോറി തടഞ്ഞ് ഉടമയെ ഭീഷണിപ്പെടുത്തി പണം തട്ടാൻശ്രമിച്ച രണ്ട് യുവാക്കൾ പിടിയിൽ. കോട്ടയം പെരുമ്പായിക്കാട് മള്ളൂശ്ശേരി ഭാഗത്ത് പാറയിൽ വീട്ടിൽ ലിബിൻ ജോൺ (28), പെരുമ്പായിക്കാട് എസ്.എച്ച്. മൗണ്ട് ഭാഗത്ത് പുത്തൻപറമ്പിൽ വീട്ടിൽ ജോർജ് ജോസഫ് (38) എന്നിവരെയാണ് ഗാന്ധിനഗർ പോലീസ് ഇൻസ്പെക്ടർ കെ.ഷിജി അറസ്റ്റ് ചെയ്തത്.
കഴിഞ്ഞദിവസം സർക്കാർ പാസുമായി മണ്ണ്കയറ്റിപ്പോയ ലോറി തടഞ്ഞിട്ട് ഉടമയായ തോമസിനെ ഭീഷണിപ്പെടുത്തി പണം ആവശ്യപ്പെടുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. ഉടമയുടെ പരാതിയിൽ കേസെടുത്ത ഗാന്ധിനഗർ പോലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ പിടിയിലായത്. പ്രതി ലിബിൻ ജോണിന് ഗാന്ധിനഗർ, കോട്ടയം വെസ്റ്റ്, എറണാകുളം സെൻട്രൽ പോലീസ് സ്റ്റേഷനുകളിൽ അടിപിടി, കഞ്ചാവ് തുടങ്ങിയ നിരവധി കേസുകൾ നിലവിലുണ്ട്.
മറ്റൊരു പ്രതി ജോർജ് ജോസഫിന് ഗാന്ധിനഗർ സ്റ്റേഷനിൽ അടിപിടി കേസുകളും നിലവിലുണ്ട്. എസ്.ഐ. വി.വിദ്യ, പ്രദീപ് ലാൽ എന്നിവരും അന്വേഷണസംഘത്തിലുണ്ടായിരുന്നു. ഏറ്റുമാനൂർ മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ പ്രതികളെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..