ഈരാറ്റുപേട്ട കുടുംബാരോഗ്യകേന്ദ്രം സ്‌പെഷ്യാലിറ്റി ആശുപത്രിയാക്കാൻ മന്ത്രിക്ക്‌ നിവേദനം


ഈരാറ്റുപേട്ട കുടുംബാരോഗ്യകേന്ദ്രം

ഈരാറ്റുപേട്ട : കുടുംബാരോഗ്യകേന്ദ്രം സ്‌പെഷ്യാലിറ്റി ആശുപത്രിയായി ഉയർത്തണമെന്ന ആവശ്യം ഉയരുന്നു. ഈരാറ്റുപേട്ട നഗരസഭയിലെയും ബ്ലോക്ക് പഞ്ചായത്തിലെ എട്ട് പഞ്ചായത്തുകൾ ഉൾപ്പെട്ട പ്രദേശങ്ങളിലെ ജനങ്ങൾക്ക് ഉന്നത നിലവാരമുള്ള സർക്കാർ ആശുപത്രികളില്ലാത്തത് വളരെയേറെ ദുരിതമാണനുഭവിക്കുന്നത്. ഈരാറ്റുപേട്ട കുടുംബാരോഗ്യകേന്ദ്രം താലൂക്കാശുപത്രിയായി ഉയർത്തണമെന്ന് ആവശ്യം സംസ്ഥാന സർക്കാർ തള്ളിയിരുന്നു. ഒരു താലൂക്കിൽ ഒന്നിൽ കൂടുതൽ സർക്കാർ ആശുപത്രികൾ അനുവദിക്കുന്നത് നയമല്ലെന്ന് പറഞ്ഞാണ് കേരള ഹൈക്കോടതിയുടെ വിധിന്യായം സംസ്ഥാന സർക്കാർ തള്ളിയത്.

ഈരാറ്റുപേട്ട കുടുംബാരോഗ്യകേന്ദ്രം താലൂക്കാശുപത്രിയായി ഉയർത്തുന്നത് സംബന്ധിച്ച് സംസ്ഥാന ആരോഗ്യവകുപ്പ് ഡയറക്ടർ സംസ്ഥാന സർക്കാരിന് നൽകിയ റിപ്പോർട്ട് സർക്കാർ അവഗണിക്കുകയായിരുന്നു. മീനച്ചിൽ താലൂക്കിൽ 28 വില്ലേജുകളാണുള്ളത്. താലൂക്കിൽ കുറവിലങ്ങാട്ട് താലൂക്കാശുപത്രിയും പാലായിൽ ജനറൽ ആശുപത്രിയുമുണ്ട്. താലൂക്കിലെ കിഴക്കൻ മേഖലയായ ഈരാറ്റുപേട്ടയിൽ ഉന്നത നിലവാരമുള്ള സർക്കാർ ആശുപത്രികളില്ല. ഈരാറ്റുപേട്ട നഗരസഭയിലെയും ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്തിലെയും ജനസംഖ്യ രണ്ട് ലക്ഷത്തോളം വരും. മലയോര പഞ്ചായത്തുകളിൽ പ്രകൃതിദുരന്തങ്ങൾ പതിവാണ്. പ്രദേശത്ത് എട്ട് പഞ്ചായത്തുകളിലുമായി ഒരു സി.എച്ച്.സി.യും രണ്ട് കുടുംബാരോഗ്യകേന്ദ്രവും ആറ് പ്രാഥമിക ചികിത്സാ കേന്ദ്രങ്ങളുമാണുള്ളത്. മലയോര പഞ്ചായത്തുകളിൽ നിന്ന് പാലായിലെ ജനറൽ ആശുപത്രിയിൽ എത്തണമെങ്കിൽ 32 കിലോമീറ്റർ സഞ്ചരിക്കണം. പൂഞ്ഞാർ നിയോജക മണ്ഡലത്തിൽ ഉന്നത നിലവാരമുള്ള ഒരു സർക്കാർ ആശുപത്രി പോലുമില്ല. ഈരാറ്റുപേട്ട കുടുംബാരോഗ്യകേന്ദ്രം താലൂക്കാശുപത്രിയായി ഉയർത്തുവാൻ സാധിക്കുന്നില്ലെങ്കിൽ കേന്ദ്രം സ്‌പെഷ്യലിറ്റി ആശുപത്രിയായി ഉയർത്തുന്നതിനുള്ള നടപടികൾ സ്വീകരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു. ഇതുസംബന്ധിച്ചുള്ള നിവേദനം നാട്ടുകാർ ജനകീയ വികസന ഫോറത്തിന്റെ നേതൃത്വത്തിൽ ആരോഗ്യവകുപ്പ് മന്ത്രിക്ക് നൽകി.

 

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..