തലയോലപ്പറമ്പ് : അയൽവാസിയും അകന്ന ബന്ധവുമായ യുവാവിനെ വധിക്കാൻ ശ്രമിച്ച മൂന്ന് പ്രതികളിൽ പ്രധാന പ്രതിയെ തലയോലപ്പറമ്പ് പോലീസ് പിടികൂടി. വരിക്കാംകുന്ന് പള്ളത്തു സുരേഷി (24)-നെയാണ് ഇയാളുടെ വീടിന് സമീപത്തുനിന്ന് ബുധനാഴ്ച രണ്ടുമണിയോടെ പോലീസ് സംഘം പിടികൂടിയത്. കുവൈറ്റിക്കര തുടനായയിൽ സഞ്ജയ് സത്യനെ(26)-യാണ് ചൊവ്വാഴ്ച ബൈക്കിൽ ജോലിക്ക് പോകുംവഴി തോന്നലൂർ പയ്യപ്പള്ളി ഭാഗത്ത് മൂന്ന് പ്രതികൾ ചേർന്ന് ആക്രമിച്ചത്. ബഹളംകേട്ട് ഓടിയെത്തിയ അയൽവാസികളും വഴിയാത്രക്കാരുമാണ് സഞ്ജയിനെ രക്ഷപ്പെടുത്തിയത്. സഞ്ജയനെ നാട്ടുകാർ ചേർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എസ്.ഐ. പി.എസ്.സുധീരൻ, എസ്.ഐ. സുരജ, എസ്.സി.പി.ഒ.സ്വപ്ന എന്നിവരുടെ സംഘമാണ് ഇയാളെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡുചെയ്തു.
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..