വാകത്താനം : ഗ്രാമപ്പഞ്ചായത്തിൽ മത്സ്യ കർഷക ക്ലബ്ബും വിളവെടുക്കുന്ന മത്സ്യങ്ങളുടെ വിപണന കേന്ദ്രവും തുടങ്ങി. വാകത്താനം ഗ്രാമപ്പഞ്ചായത്ത് പ്രസിഡൻറ് റോസമ്മ മത്തായി ഉദ്ഘാടനം ചെയ്തു. സംസ്ഥാന സർക്കാരിന്റെ സുഭിക്ഷ കേരളം ജനകീയ മത്സ്യ കൃഷിപദ്ധതിയിലൂടെ വിഷരഹിത മത്സ്യങ്ങൾ വിപണിയിൽ എത്തിക്കുകയാണ് ലക്ഷ്യം. മത്സ്യകൃഷി ചെയ്യുന്നവർക്കും ഈ മേഖലയിലെ തുടക്കക്കാർക്കും പ്രോത്സാഹനം നൽകുന്നതിനു സബ്സിഡിയും പഞ്ചായത്ത് നൽകും.
വാകത്താനം പഞ്ചായത്തിലെ മത്സ്യ കർഷക ക്ലബ്ബ് അംഗങ്ങൾ വിളവെടുക്കുന്ന മത്സ്യങ്ങൾ ഞാലിയാകുഴിയിലെ ജനകീയ ഹോട്ടലിനുസമീപം എല്ലാ ശനിയാഴ്ചയും രാവിലെ വില്പന നടത്തും. തിലോപ്പിയ, കാരി, ഗൗരാമി, വരാൽ തുടങ്ങിയ മത്സ്യങ്ങളാണ് ഇവിടെ ലഭിക്കുക.
പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബെന്നി ഇളംകാവിൽ, പഞ്ചായത്തംഗങ്ങളായ കോരസൺ സഖറിയ, പി.കെ. മജു, കുര്യച്ചൻ പറത്തോട്ട്, കോട്ടയം ഫിഷറീസ് ഡിപ്പാർട്ട്മെന്റ് ഡെപ്യൂട്ടി ഡയറക്ടർ ബെന്നി വില്യംസ്, ജനകീയ മത്സ്യ കൃഷി പ്രോമോട്ടർ കെ.എം.ജിജിമോൾ, മത്സ്യ ക്ലബ്ബ് അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..