കടുത്തുരുത്തി തളിയിൽ മഹാദേവ ക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ച് ബുധനാഴ്ച രാത്രി നടന്ന ഋഷഭവാഹന എഴുന്നള്ളിപ്പ്
കടുത്തുരുത്തി : കടുത്തുരുത്തി തളിയിൽ മഹാദേവ ക്ഷേത്ര ഉത്സവത്തോടനുബന്ധിച്ചുള്ള പകൽപ്പൂരവും പള്ളിവേട്ടയും വ്യാഴാഴ്ച നടക്കും. വൈകീട്ട് 4.30-ന് ക്ഷേത്രത്തിന്റെ പടിഞ്ഞാറേ മുറ്റത്താണ് പകൽപ്പൂരം നടക്കുക. മുണ്ടയ്ക്കൽ ശിവനന്ദൻ, പുതുപ്പള്ളി അർജുനൻ, അരുൺ അയ്യപ്പൻ എന്നീ മൂന്ന് ഗജവീരന്മാർ അണിനിരക്കും.
മുണ്ടയ്ക്കൽ ശിവനന്ദനൻ ഭഗവാന്റെ തിടമ്പേറ്റും. ആർപ്പൂക്കര സതീഷ് ചന്ദ്രന്റെ മയൂരനൃത്തവും കീഴൂർ അഭിനന്ദ്, മാന്നാർ വിനയൻ എന്നിവരുടെ നാഗസ്വരവും കലാപീഠം ആലപുരം കണ്ണൻ മാരാരുടെ മേളവും പകൽപ്പൂരത്തിന് മിഴിവേകും. രാത്രി ഒൻപതിന് പള്ളിവേട്ട ചടങ്ങുകൾ കടുത്തുരുത്തി സെൻട്രൽ ജങ്ഷനു സമീപമുള്ള ആലിനുസമീപമുള്ള പ്രത്യേകം തയ്യാറാക്കിയ സ്ഥലത്ത് ആരംഭിക്കും. പള്ളിവേട്ടയ്ക്കുശേഷം തിരിച്ച് ക്ഷേത്രത്തിലെത്തുന്ന ഭഗവാന് കാണിക്ക അർപ്പിക്കുന്നതും സമൂഹപ്പറ നൽകുന്നതും നല്ല ചടങ്ങാണ്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..