വാഗമൺ റോഡ് നിർമാണം: കരാറുകാരനെ സംരക്ഷിക്കാൻ ഗൂഢാലോചന- ഷോൺ ജോർജ്


ഈരാറ്റുപേട്ട : വാഗമൺ റോഡ് നിർമാണം ഏറ്റെടുത്തിരുന്ന മുൻ കരാറുകാരായ ഡീൻസ് കൺസ്ട്രക്ഷനെ സംരക്ഷിക്കാൻ ഗൂഢാലോചന നടന്നതായി ജില്ലാപഞ്ചായത്തംഗം ഷോൺ ജോർജ് ആരോപിച്ചു.

കോടതിയിൽനിന്ന് നടപടി ഭയന്നാണ് ഇപ്പോൾ കരാറുകാരനെ നീക്കി പുതിയ ടെൻഡർ ക്ഷണിച്ചിരിക്കുന്നത്. പഴയ കരാറുകാരന് കോടതിയെ സമീപിക്കാനുള്ള സൗകര്യം ഒരുക്കിക്കൊണ്ടാണ് പൊതുമരാമത്ത് വകുപ്പ് റീ ടെൻഡർ നടപടി സ്വീകരിച്ചിരിക്കുന്നത്.

ഈരാറ്റുപേട്ടമുതൽ തീക്കോയിവരെ ഗുണനിലവാരമില്ലാതെ നടത്തിയിട്ടുള്ള ബി.എം. ടാറിങ് പ്രവൃത്തി ശരിവെച്ചുകൊണ്ട് ആ പ്രവൃത്തി ഒഴിവാക്കിയാണ്‌ പുതിയ ടെൻഡർ. ഈരാറ്റുപേട്ട മുതൽ തീക്കോയിവരെയുള്ള പ്രാദേശത്ത് റോഡിന്റെ തൽസ്ഥിതി തുടരും. 19.90 കോടി രൂപയുടെ ഭരണാനുമതി ഉണ്ടായിരുന്ന പദ്ധതി നിലവിൽ 13.30 കോടി രൂപയായി ചുരുങ്ങിയത് ഈ കാരണത്തലാണ്. റോഡ് നിർമാണം പൂർണമായി പൂർത്തിയാകണമെങ്കിൽ കൂടുതൽ തുക ആവശ്യമാണ്. കരാറുകാരനെ സംരക്ഷിച്ചുകൊണ്ട് മുമ്പോട്ടുപോയതാണ് റോഡ് നിർമാണം വൈകാൻ കാരണമായത്. തുടർന്നും ഈ നിലപാടുമായി മുമ്പോട്ടു പോകാനാണ് തീരുമാനമെങ്കിൽ നിയമപരമായും രാഷ്ട്രീയമായും എതിർക്കുമെന്ന് ഷോൺ ജോർജ് പറഞ്ഞു.

 

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..