തലയോലപ്പറമ്പ് : ഇരുമുടിക്കെട്ടുമായി ദേശീയപതാകയുമേന്തി അയ്യപ്പനെ കാണാൻ ശബരിമലയിലേക്ക് നടന്നുപോകുകയാണ് കർണാടക സ്വദേശി ലോഗാപ്പ എന്ന 38-കാരൻ.
2022 സെപ്റ്റംബർ അഞ്ചിന് ഹരിദ്വാറിൽനിന്നാണ് 2500-കിലോമീറ്ററിലധികം ദൂരമുള്ള ശബരിമലയിലേക്ക് ലോഗപ്പ യാത്രതിരിച്ചത്. കർണാടകയിലെ ദാർവാഡ് ജില്ലയിൽ കലകടി താലൂക്കിലാണ് ലോഗാപ്പ താമസിക്കുന്നത്. മൂന്നാം തവണയാണ് ലോഗാപ്പ ശബരിമലയ്‌ക്ക് പോകുന്നത്. യാത്രയിൽ ക്ഷേത്രങ്ങളിലാണ് തങ്ങാറ്. അവിടെനിന്ന് ഭക്ഷണവും വെള്ളവും ശേഖരിക്കും. പകൽ നടക്കും. ഇന്ത്യൻ സംസ്‌കാരത്തിന്റെ പ്രതീകമായാണ് പതാക െെകയിലേന്തിയിരിക്കുന്നതെന്നാണ് ലോഗാപ്പ പറയുന്നു.
ലോക്ഡൗൺ കാലത്താണ് മുഴുവൻ സംസ്ഥാനങ്ങളുടെ സംസ്‌കാരങ്ങൾ തൊട്ടറിയാനായി ലോഗപ്പ യാത്ര ആരംഭിച്ചത്. തുടർന്ന് ആത്മീയതയുടെ പാതയിലേക്ക് യാത്രകൾ വഴിമാറി. ഇതോടെ നാടും വീടും ഉപേക്ഷിച്ചു. അച്ഛനും, അമ്മയും, ആറ് സഹോദരങ്ങളും ചേർന്നതാണ് കുടുംബം.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..