തലയോലപ്പറമ്പ് ചന്ത-പാലാംകടവ് റോഡിലെ ഓടപൊട്ടി മലിനജലം പുറത്തേക്ക് ഒഴുകുന്നു
തലയോലപ്പറമ്പ് : ഓടയിൽനിന്നുള്ള മലിനജലം റോഡിലേക്ക് ഒഴുകുന്നു. തലയോലപ്പറമ്പ് ചന്ത-പാലാംകടവ് റോഡിലെ ഓടയാണ് രണ്ടാഴ്ചമുമ്പ് തകർന്ന് മാലിനജലം പുറത്തേക്ക് ഒഴുകുന്നത്. കക്കൂസ് മാലിന്യം ഉൾപ്പെടെയാണ് റോഡിലേക്ക് വരുന്നതെന്ന് നാട്ടുകാർ പറഞ്ഞു. നിരവധിയാളുകളാണ് റോഡിലൂടെ നടന്നുപോകുന്നത്. വാഹനങ്ങൾ വരുമ്പോൾ മാലിന്യം നിറഞ്ഞ വെള്ളം കാൽനടയാത്രക്കാരുടെ വസ്ത്രങ്ങളിലേക്ക് തെറിച്ചുവീഴുന്നതും പതിവാണ്.
ഇത് സംബന്ധിച്ച് പഞ്ചായത്തിനെ വിവരം അറിയിച്ചെങ്കിലും പൊതുമരാമത്തിനോട് കാര്യം പറയാൻ നിർദേശിച്ച് ഒഴിവാകുകയാണെന്ന് വ്യാപാരികൾ ആരോപിച്ചു. പഞ്ചായത്തിന്റെ വിവിധ സ്ഥലങ്ങളിൽ ഓടപൊട്ടി മാലിന്യം ഒഴുകുന്നുണ്ട്. ഈ വിവരങ്ങൾ പെതുമരാമത്ത് വകുപ്പിനെ അറിയിച്ചെങ്കിലും നടപടിയായില്ലെന്ന് തലയോലപ്പറമ്പ് പഞ്ചാത്ത് പ്രസിഡന്റ് എൻ.ഷാജിമോൾ പറഞ്ഞു.


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..