• വൈദ്യുതിവകുപ്പ് ജീവനക്കാർക്കൊപ്പം കടുത്തുരുത്തി ടൗണിലെ വഴിവിളക്കുകളിലെ ബൾബുകൾ മാറാൻ സഹായിക്കുന്ന പഞ്ചായത്തംഗങ്ങളായ ജിൻസി എൽസബത്തും നോബി മുണ്ടയ്ക്കനും
കടുത്തുരുത്തി : ഇരുട്ടിലായ കടുത്തുരുത്തി ടൗണിൽ വെളിച്ചമെത്തിക്കാൻ എം.എൽ.എ. ലഭ്യമാക്കിയ ബൾബുകൾ തൊഴിലാളികൾക്കൊപ്പംനിന്നു വൈദ്യുതി പോസ്റ്റുകളിൽ സ്ഥാപിച്ച് പഞ്ചായത്തംഗങ്ങൾ. മോൻസ് ജോസഫ് എം.എൽ.എ.യാണ് കടുത്തുരുത്തി ടൗണിലെ ഇരുട്ടിലായ റോഡുകളിൽ പ്രകാശമുണ്ടാക്കാൻ 120 വാട്സിന്റെ 14 ബൾബുകൾ ലഭ്യമാക്കിയത്.
കിട്ടിയ ഉടൻ ബൾബുകൾ പോസ്റ്റിൽ സ്ഥാപിക്കാൻ നേതൃത്വം നൽകിയ പഞ്ചായത്തംഗങ്ങളായ ജിൻസി എൽസബത്തും നോബി മുണ്ടയ്ക്കനും മറ്റൊരു പഞ്ചായത്തംഗമായ രശ്മിയുടെ ഭർത്താവ് വിനോദുമാണ്.
നാട്ടുകാരും പഞ്ചായത്തംഗങ്ങളും തളിയിൽ ക്ഷേത്രറോഡിലും, താഴത്തുപള്ളി, വലിയപള്ളി റോഡിലും രാത്രിയിൽ വെളിച്ചമില്ലാത്തതിനാൽ നേരിടുന്ന ബുദ്ധിമുട്ടുകൾ എം.എൽ.എ.യുടെ ശ്രദ്ധയിൽപ്പെടുത്തി. തുടർന്ന് ഉയരവിളക്ക് സ്ഥാപിച്ച തിരുവല്ല കേന്ദ്രമായി പ്രവർത്തിക്കുന്ന കമ്പിനിയുടമയോട് പ്രശ്നപരിഹാരത്തിനായി എം.എൽ.എ. അന്വേഷിച്ചു. എം.എൽ.എ.യുടെ അഭ്യർത്ഥനമാനിച്ചു കമ്പനിയുടമ 120 വാട്സിന്റെ കൂടുതൽ പ്രകാശം നൽകുന്ന 14 ബൾബുകൾ നൽകുകയായിരുന്നു. വിനോദിന്റെ ഓട്ടോറിക്ഷയാണ് വാഹനസൗകര്യത്തിനായി ഉപയോഗിച്ചത്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..