കല്ലറ ശ്രീശാരദ ക്ഷേത്രത്തിലെ മകരസംക്രമ ഉത്സവത്തിന്റെ ഭാഗമായി പറവൻതുരുത്ത്, നീരൊഴുക്കിൽ ഭാഗങ്ങളിൽ നിന്നുള്ള ദേശതാലം ക്ഷേത്രസന്നിധിയിൽ എത്തിയപ്പോൾ
കടുത്തുരുത്തി : കല്ലറ ശ്രീശാരദാദേവീക്ഷേത്രത്തിലെ മകരസംക്രമ ഉത്സവത്തോടനുബന്ധിച്ച് ശനിയാഴ്ച കല്ലറപ്പൂരം നടക്കും. കല്ലറ ശ്രീശാരദാ യൂത്ത് ട്രസ്റ്റിന്റെ നേതൃത്വത്തിൽ വൈകീട്ട് നാലുമുതൽ ക്ഷേത്രമൈതാനത്താണ് പൂരം.
പകൽപ്പൂരത്തിന് ഒൻപത് ഗജരാജന്മാർ അണിനിരക്കും. തിരുവമ്പാടി ചന്ദ്രശേഖരൻ കല്ലറ ശാരദാദേവിയുടെ പൊൻതിടമ്പേറ്റും. ഉഷശ്രീ ശങ്കരൻകുട്ടി, മധുരപ്പുറം കണ്ണൻ, മീനാട് വിനായകൻ, വേണാട്ട്മഠം ശ്രീകുമാർ, കുളമാക്കിൽ പാർഥസാരഥി, തോട്ടേക്കാട്ട് വിനായകൻ, പരിമണം വിഷ്ണു, വേണാട് ആദികേശവൻ എന്നീ കരിവീരന്മാർ അകമ്പടിയേകും. ചൊവ്വല്ലൂർ മോഹനവാര്യരും 55-ൽപ്പരം കലാകാരന്മാരും അണിനിരക്കുന്ന പാണ്ടിമേളം നാദവിസ്മയം തീർക്കും. കുടമാറ്റവും മയിലാട്ടവും പൂരത്തിന് മിഴിവേകും. മുഴുവൻ ആളുകൾക്കും പൂരം കാണാനുള്ള എല്ലാ ക്രമീകരണങ്ങളും പൂർത്തിയാക്കിയതായി ക്ഷേത്രഭാരവാഹികൾ അറിയിച്ചു. രാത്രി ഒൻപതിന് പള്ളിവേട്ട നടക്കും. ഉത്സവം ആറാട്ടോടെ ഞായറാഴ്ച സമാപിക്കും.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..