കടുത്തുരുത്തി വലിയ പള്ളിയിൽ മൂന്നുനോമ്പ് തിരുനാളിന് ഒരുക്കങ്ങൾ പൂർത്തിയായി


കടുത്തുരുത്തി : കടുത്തുരുത്തി സെന്റ് മേരീസ് ഫൊറോനാ വലിയപള്ളിയിൽ മൂന്നുനോമ്പ് തിരുനാളിന് ഒരുക്കങ്ങൾ പൂർത്തിയായി. തീർഥാടനകേന്ദ്രമായ കടുത്തുരുത്തി വലിയപള്ളിയിൽ മൂന്നു നോമ്പാചരണവും മുത്തിയമ്മയുടെ ദർശനത്തിരുനാളും 29 മുതൽ ഫെബ്രുവരി രണ്ട് വരെ തീയതികളിലാണ് നടക്കുന്നത്. 29-ന് തിരുനാളിന് കൊടിയേറും, 31-ന് വൈകീട്ട് നടക്കുന്ന പ്രദക്ഷിണവും രാത്രി ഒമ്പതിന് നടക്കുന്ന പുറത്തു നമസ്‌കാരവും ഫെബ്രുവരി ഒന്നിന് നടക്കുന്ന തിരുനാൾ റാസയുമാണ് പ്രധാന തിരുകർമങ്ങൾ.

30-ന് രാത്രി ഏഴിന് മുത്തിയമ്മയുടെ തിരുസ്വരൂപം ദർശന സമൂഹാംഗങ്ങളുടെ അകമ്പടിയോടെ മെഴുകുതിരി പ്രദക്ഷിണമായി മാർക്കറ്റ് ജങ്ഷനിലുള്ള ലൂർദ്ദ് കപ്പേളയിലെത്തിച്ചു പ്രതിഷ്ഠിക്കും. 31-ന് രാത്രി ഏഴിന് മുത്തിയമ്മയുടെ തിരുസ്വരൂപം പ്രദക്ഷിണമായി വലിയപള്ളിയങ്കണത്തിലുള്ള ചരിത്രപ്രസിദ്ധമായ കൽക്കുരിശിൻ ചുവട്ടിലെത്തിച്ചു പ്രതിഷ്ഠിക്കും.

8.30-ന് തലശ്ശേരി അതിരൂപതാ മെത്രാപ്പൊലീത്ത മാർ ജോസഫ് പാംപ്ലാനി കൽക്കുരിശിൻ ചുവട്ടിൽ സന്ദേശം നൽകും.

തുടർന്ന് കോട്ടയം അതിരൂപത മെത്രാപ്പൊലീത്ത മാർ മാത്യു മൂലക്കാട്ടിന്റെ മുഖ്യകാർമികത്വത്തിൽ പുറത്തു നമസ്‌കാരം ആരംഭിക്കും. മൂന്നു നോമ്പ് തിരുനാൾ ഒരുക്കങ്ങൾ വിലയിരു

ത്താൻ വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥർ, ജനപ്രതിനിധികൾ എന്നിവരുടെ യോഗം 20-ന് നടക്കും.

 

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..