കടുത്തുരുത്തി : കാർഷിക മേഖലയായ മുണ്ടാറിലെ യാത്രാദുരിതം, കുടിവെള്ള ക്ഷാമം, വിദ്യാഭ്യാസ പിന്നാക്കാവസ്ഥ, ആരോഗ്യ പ്രശ്നങ്ങൾ, കാർഷിക മേഖലയോടുള്ള അവഗണന എന്നിവ മുൻനിർത്തി പ്രക്ഷോഭം തുടങ്ങാൻ കർമസമിതി തീരുമാനിച്ചു. കപിക്കാട്-കല്ലുപുര-വാക്കേത്തറ റോഡിന്റെയും മുണ്ടാർ പാലത്തിന്റെയും പണി പൂർത്തിയാക്കി സഞ്ചാരയോഗ്യമാക്കണമെന്നും യോഗം ആവശ്യപ്പെട്ടു. മുണ്ടാറിനോട് പുലർത്തുന്ന അവഗണനയിൽ പ്രതിഷേധിച്ച് ജനകീയ മുന്നേറ്റങ്ങൾ നടത്തും. വെള്ളിയാഴ്ചമുതൽ മുണ്ടാറിൽ ജനസമ്പർക്ക പരിപാടികൾക്ക് തുടക്കം കുറിക്കും. രക്ഷാധികാരി കെ.ഗുപ്തൻ അധ്യക്ഷത വഹിച്ചു. കെ.സോമൻ, ഷിബു മുണ്ടാർ, കെ.വിനോദ് കുമാർ, അരവിന്ദ് ശങ്കർ, കെ.ഷണ്മുഖദാസ്, മനോഹരൻ തുടങ്ങിയവർ പ്രസംഗിച്ചു.
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..