വാകത്താനം : ഞാലിയാകുഴി ഭാഗത്തെ ഹോട്ടലുകൾ, ബേക്കറികൾ, ഉപ്പേരിക്കടകൾ, മത്സ്യസ്റ്റാളുകൾ, തട്ടുകടകൾ എന്നിവിടങ്ങളിൽ പരിശോധന നടത്തി. ഹെൽത്ത് ഇൻസ്പെക്ടർ കെ.എ.ജയന്റെ നേതൃത്വത്തിലായിരുന്നു പരിശോധന.
ആരോഗ്യവകുപ്പ് നൽകുന്ന സാനിട്ടറി കാർഡ്, ജീവനക്കാർക്കുള്ള ഹെൽത്ത് കാർഡ്, കുടിവെള്ള പരിശോധന ഗുണമേന്മാറിപ്പോർട്ട് എന്നിവ ഇല്ലാതെയും വൃത്തിയില്ലാതെയും പ്രവർത്തിക്കുന്നതായി കണ്ടെത്തിയ ഏഴ് സ്ഥാപനങ്ങൾക്ക് നോട്ടീസ് നൽകി.
പ്രശ്നപരിഹാരത്തിന് സമയം അനുവദിച്ചിട്ടുണ്ട്. തുടർപരിശോധന നടത്താനും വീഴ്ചകൾ പരിഹരിക്കാത്തവർക്കെതിരേ നടപടി ശക്തമാക്കാനുമാണ് തീരുമാനമെന്ന് മെഡിക്കൽ ഓഫീസർ അറിയിച്ചു.
ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരായ ഐ.ദിലീപ് ഖാൻ, ജി.സുനിൽകുമാർ, ജിഷ എസ്.നായർ, സുമയ്യ ലത്തീഫ് എന്നിവരടങ്ങിയ സംഘമാണ് പരിശോധന നടത്തിയത്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..