കടുത്തുരുത്തി : കീഴൂർ ഭഗവതിക്ഷേത്രത്തിലെ ശിവ-വിഷ്ണു ദേവന്മാരുടെ ഉത്സവത്തിന് തുടക്കമായി. തന്ത്രി മനയാത്താറ്റുമന ചന്ദ്രശേഖരൻ നമ്പൂതിരിയുടെ മുഖ്യകർമികത്വത്തിൽ വിഷ്ണുദേവന്റെ ആറുദിവസത്തെ ഉത്സവത്തിന് കൊടിയേറി. തുടർന്നുള്ള ദിവസങ്ങളിൽ രാവിലെ എട്ടിന് ശ്രീബലി, വൈകീട്ട് 5.30-ന് കാഴ്ചശ്രീബലി, രാത്രി എട്ടിന് വിളക്ക്. 27-ന് രാത്രി 7.30-ന് മണികണ്ഠപുരം ക്ഷേത്രത്തിൽ തിരുവാറാട്ട്, ഒൻപതിന് ആറാട്ട് എതിരേൽപ് നൽകും.
28-ന് രാത്രി എട്ടിന് ശിവക്ഷേത്രത്തിൽ കൊടിയേറ്റും. ഫെബ്രുവരി രണ്ടിന് രാത്രി ഏഴിന് തൃക്കാരായിക്കുളം ക്ഷേത്രത്തിൽ മഹാദേവന്റെ ആറാട്ട്, ഒൻപതിന് ആറാട്ട് എതിരേൽപ്. ആറാട്ടുകൾക്ക് തോട്ടയ്ക്കാട് കണ്ണൻ തിടമ്പേറ്റും. വൈക്കം ശ്രീനാഥും ഉദയനാപുരം മഹേഷും സംഘവും നാഗസ്വരക്കച്ചേരിക്കും കലാപീഠം കൃഷ്ണകുമാറും മണ്ണത്തൂർ രതീഷും സംഘവും മേളങ്ങൾക്കും നേതൃത്വം നൽകും.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..