രണ്ടരക്കോടി രൂപ ഉപയോഗിച്ചു വികസനം നടത്തിയ കുറുപ്പന്തറ കടവ്
കടുത്തുരുത്തി : രണ്ട് വർഷം മുമ്പ് രണ്ടരക്കോടി രൂപയോളം രൂപ ചെലവഴിച്ചു നവീകരിച്ച കുറുപ്പന്തറ കടവും അനുബന്ധ പദ്ധതികളും ആർക്കും പ്രയോജനമില്ലാത്ത അവസ്ഥയിൽ. നവീകരണം നടത്തിയ കുളത്തിൽ ഇറങ്ങാനോ, കുളിക്കാനോ പറ്റാത്ത സ്ഥിതിയാണ്. വികസനം നടപ്പാക്കിയ കുളത്തിൽ ഇപ്പോൾ നടക്കുന്നത് താറാവുവളർത്തലാണ്.
ഏറെ കാലങ്ങൾക്ക് മുമ്പ് കുറുപ്പന്തറ ചന്തയിലേക്ക് കെട്ടുവള്ളത്തിൽ വൈക്കം, കല്ലറ, ആലപ്പുഴ ഭാഗത്തുനിന്നു ചരക്കുകൾ എത്തിയിരുന്നത് ഇൗ കടവിലാണ്.
ഇപ്പോൾ കടവിന് മധ്യത്തിലായി കോൺക്രീറ്റ് ഭിത്തി നിർമിച്ചു കടവ് രണ്ടായി തിരിച്ചിരിക്കുകയാണ്. ഇതുമൂലം വള്ളങ്ങൾക്ക് കടവിലെത്താൻ കഴിയാത്തസ്ഥിതിയാണ്. കടവിന് ചുറ്റും കമ്പിവേലി സ്ഥാപിച്ചിട്ടുണ്ട്. ഇറങ്ങാനും മാർഗമില്ല. കടവും തോടും നവീകരിക്കുകയെന്നതായിരുന്നു പദ്ധതി കൊണ്ട് ലക്ഷ്യമിട്ടതെങ്കിലും പ്രയോജനം ഉണ്ടായില്ലെന്നാണ് ആക്ഷേപം.
ശക്തമായ മഴയുണ്ടായാൽ കടവും റോഡും പരിസരവും വെള്ളത്തിലാവും.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..