തലയോലപ്പറമ്പ് -പഴമ്പെട്ടി റോഡ് തകർന്ന നിലയിൽ
തലയോലപ്പറമ്പ് : മൂന്ന് എസ്.സി.കോളനികൾ ഉൾപ്പെടെ 1200-ൽപ്പരം വീട്ടുകാർ താമസിക്കുന്ന ഇടത്തേക്കുള്ള ഏകവഴിയാണിത്. തലയോലപ്പറമ്പ്- പഴമ്പെട്ടി റോഡ് പക്ഷേ, നേരേചൊവ്വേയല്ല. റോഡിന്റെ ശോച്യാവസ്ഥമൂലം മൂന്ന് സ്വകാര്യ ബസുകൾ സർവീസ് നിർത്തി. അടുത്തനാളിൽ തുടങ്ങിയ കെ.എസ്.ആർ.ടി.സി.യുടെ ഗ്രാമവണ്ടിയാണ് ഈ പ്രദേശത്തുള്ളവരുടെ ഏക യാത്രാആശ്രയം.
മഴപെയ്താൽ വെള്ളംനിറഞ്ഞ കുഴികളുടെ ആഴം അറിയാതെ എത്തുന്ന ഇരുചക്രവാഹനയാത്രക്കാർ അപകടത്തിൽപ്പെടും. ഒരുതവണ ഓട്ടോ ഡ്രൈവർമാർ ചേർന്ന് കുഴികൾ അടച്ചിരുന്നു. കോരിക്കൽ, എഴുമാന്തുരുത്ത്, കല്ലറ, കോട്ടയം തുടങ്ങിയ വിവിധ ഇടങ്ങളിലേക്ക് നൂറുകണക്കിന് വാഹനങ്ങൾ നിത്യേന പോകുന്ന റോഡാണിത്.
റോഡ് നന്നാക്കാൻ വേണ്ട നടപടികൾ സ്വീകരിക്കണമെന്ന് പഞ്ചായത്ത് കമ്മിറ്റി പ്രമേയം പാസ്സാക്കി പൊതുമരാമത്ത് വിഭാഗത്തിന് നൽകിയെങ്കിലും യാതൊരു നടപടികളും സ്വീകരിച്ചിട്ടില്ലെന്ന് പഞ്ചായത്ത് അധികൃതർ പറഞ്ഞു.
രണ്ടാഴ്ച മുമ്പാണ് റോഡിലെ ഓട തകർന്ന് പഞ്ചായത്ത് അംഗത്തിന്റെ മകൾക്ക് പരിക്കേറ്റത്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..