• ആണ്ടൂർ കവലയിൽ ബസ് കാത്തിരിപ്പുകേന്ദ്രം നിർമിക്കണമെന്നാവശ്യപ്പെട്ട് കോൺഗ്രസ് മരങ്ങാട്ടുപിള്ളി മണ്ഡലം കമ്മിറ്റി നടത്തിയ സമരം
മരങ്ങാട്ടുപിള്ളി : കാത്തിപ്പുകേന്ദ്രമില്ലാത്ത ആണ്ടൂർ കവലയിൽ യാത്രക്കാർ വെയിലും മഴയും സഹിക്കേണ്ടിവരുന്നു. പാലാ-കോഴാ റോഡിലെ പ്രധാന കവലയായ ആണ്ടൂരിൽ ബസ് കാത്തിരിപ്പ് കേന്ദ്രം തകർന്നിട്ട് വർഷം രണ്ടുകഴിഞ്ഞു.
ഇവിടത്തെ കാത്തിരിപ്പുകേന്ദ്രം ലോറി തട്ടിയാണ് സുരക്ഷിതമല്ലാതായത്. തുടർന്ന്, പഞ്ചായത്ത് പൊളിച്ചുനീക്കി. പദ്ധതി തയ്യാറാക്കി കരാർവച്ചെങ്കിലും പുനർനിർമാണം നടത്തേണ്ട കരാറുകാരൻ പണി ഉപേക്ഷിച്ചുപോയിട്ട് മാസങ്ങളായി. പുതിയ കാത്തിരിപ്പുകേന്ദ്രം പണിയാൻ പഞ്ചായത്ത് കമ്മിറ്റി തീരുമാനിച്ചെങ്കിലും ഇനിയും നടപ്പായില്ല. വെയിൽ രൂക്ഷമായതോടെ ആളുകൾ സമീപമുള്ള കടത്തിണ്ണകളെയാണ് ആശ്രയിക്കുന്നത്. ആണ്ടൂർ, കുടക്കച്ചിറ, പാലക്കാട്ടുമല, നെല്ലിത്താനത്തുമല, അഞ്ചക്കുളം, ഇരുമുഖം തുടങ്ങിയ പ്രദേശങ്ങളിലെ യാത്രക്കാർ ഈ ബസ് സ്റ്റോപ്പിനെയാണ് ആശ്രയിക്കുന്നത്. സമീപത്തെ നഴ്‌സിങ് കോളേജിലെ കുട്ടികളും ഇവിടെനിന്നാണ് ബസ് കയറുന്നത്.
കോൺഗ്രസ് സമരം
: ആയിരക്കണക്കിനുപേർ ആശ്രയിക്കുന്ന ബസ് സ്റ്റോപ്പിലെ ബസ് കാത്തിരിപ്പുകേന്ദ്രം ഉടൻ നിർമിക്കണമെന്നാവശ്യപ്പെട്ട് മണ്ഡലം കോൺഗ്രസ് കമ്മിറ്റി സൂചനാസമരം നടത്തി. മണ്ഡലം പ്രസിഡന്റ് മാർട്ടിൻ പന്നിക്കോട്ട്, ജോർജ് പയസ്, കെ.വി. മാത്യു, പി. ജോസ് ജോസഫ്, ഫ്രാൻസിസ് മരങ്ങാട്ടുപിള്ളി, റോബിൻ കരിപ്പാത്ത്, സണ്ണി വടക്കേടം, ഷൈൻ കൈമ്ലേട്ട്, ചന്ദ്രൻ മലയിൽ തുടങ്ങിയവർ നേതൃത്വം നൽകി. പഞ്ചായത്ത് സാങ്കേതിക കാരണങ്ങൾ പറഞ്ഞ് ഇനിയും ഒഴിഞ്ഞുമാറിയാൽ നിർമാണം പാർട്ടി ഏറ്റെടുക്കുമെന്ന് മണ്ഡലം കമ്മിറ്റി അറിയിച്ചു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..