പാലാ : മാർച്ച് രണ്ടാം വാരം ആരംഭിക്കുന്ന എസ്.എസ്.എൽ.സി., പ്ലസ് ടു പരീക്ഷകൾക്കായി തയ്യാറെടുക്കുന്ന ഭിന്നശേഷി വിദ്യാർഥികൾക്ക് കുരുക്കായി ഐ.ക്യു. ടെസ്റ്റ് സർട്ടിഫിക്കറ്റ് ലഭിക്കുന്നതിന് തടസ്സങ്ങൾ
ജില്ലയിൽ ക്ലിനിക്കൽ സൈക്കോളജിസ്റ്റ് ഇല്ലാത്തതാണ് തടസ്സം. പഠനവൈകല്യമുള്ള ഭിന്നശേഷി വിദ്യാർഥികൾക്ക് പൊതു പരീക്ഷ എഴുതാൻ സഹായിയെ ലഭ്യമാക്കണമെങ്കിൽ ഐ.ക്യു ടെസ്റ്റ് നടത്തി എൽ.ഡി. സർട്ടിഫിക്കറ്റ് മെഡിക്കൽ ബോർഡ് അംഗീകരിച്ചതുമായി നിശ്ചിത സമയത്ത് അപേക്ഷ സമർപ്പിക്കണം.
ഭിന്നശേഷിക്കാരായ വിദ്യാർഥികൾക്ക് സ്വകാര്യ ക്ലിനിക്കൽ സൈക്കോളജിസ്റ്റിന്റെ പരിശോധന പ്രയോജനപ്പെടുത്തണമെന്നതാണ് അധികൃതരുടെ നിർദേശം.
സ്വകാര്യ പരിശോധനാ സർട്ടിഫിക്കറ്റിനുമാത്രം ഫീസായി 2000 രൂപവരെ നൽകേണ്ടിവരുന്നു. ഇപ്രകാരം പരിശോധിച്ച ഡോക്ടർ മെഡിക്കൽ ബോർഡിൽ ഹാജരാകേണ്ടതുമുണ്ട്.
സ്വകാര്യ പ്രാക്ടീസ് നടത്തുന്ന മിക്ക ക്ലിനിക്കൽ സൈക്കോളജിസ്റ്റുകളും മെഡിക്കൽ ബോർഡിൽ വന്നിരിക്കാൻ തയ്യാറല്ല. നിർധനരായ രക്ഷിതാക്കൾ അവരുടെ തൊഴിൽ നഷ്ടമാക്കി വിദ്യാർഥിയുമായി ഒന്നിലേറെ ദിവസം പരിശോധനയ്ക്കും മെഡിക്കൽ ബോർഡ് സർട്ടിഫിക്കറ്റിനുമായി അലയേണ്ടിവരും.
സർട്ടിഫിക്കറ്റ് കിട്ടിയാൽതന്നെ അതത് ഹെഡ്മാസ്റ്റർമാർ മുഖേന ജില്ലാ വിദ്യാഭ്യാസ ഓഫീസ്, ഡെപ്യൂട്ടി ഡയറക്ടർ ഓഫീസ് വഴി ഡി.പി.ഐ. മുമ്പാകെ എത്തി അംഗീകരിക്കപ്പെട്ടാൽ മാത്രമാണ് പരീക്ഷാ സഹായിയെ അനുവദിച്ചുകിട്ടുക.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..