പാലാ : നഗരത്തിലെ ഗതാഗതം സുഗമമാക്കുന്നതിനായി പുതിയ ക്രമീകരണങ്ങൾ ഏർപ്പെടുത്തുന്നു. നഗരസഭാധ്യക്ഷയുടെ നേതൃത്വത്തിൽചേർന്ന യോഗത്തിലാണ് ഇതുസംബന്ധിച്ച് തീരുമാനമെടുത്തത്. അടിക്കടിയുണ്ടാകുന്ന അപകടങ്ങളുടെ പശ്ചാത്തലത്തിലാണ് യോഗം വിളിച്ചത്.
റിവർ വ്യൂ റോഡിലൂടെയുള്ള വാഹനങ്ങളുടെ അമിതവേഗം അപകടങ്ങൾക്കിടയാക്കുന്നതായി യോഗം വിലയിരുത്തി. റിവർവ്യൂ റോഡിൽ ബസ്‌സ്റ്റാൻഡിന്റെ പ്രവേശന കവാടത്ത് സൂചക ബോർഡ്, റോഡ് റിപ്പിൾസ്, നടപ്പാതയിൽ ബാരിക്കേഡ് എന്നിവ ഉടൻ സ്ഥാപിക്കും.
ഓട്ടോറിക്ഷാ ഗതാഗതം, പാർക്കിങ്, സ്റ്റാൻഡ് പെർമിറ്റ് എന്നീ നിയന്ത്രണങ്ങൾക്കായി ഓട്ടോറിക്ഷ കമ്മിറ്റി വീണ്ടും കൊണ്ടുവരും. മഹാറാണി ജങ്ഷനിലെ ഗർത്തം, പൊട്ടിയ സ്ലാബ് എന്നിവ നന്നാക്കുന്നതിന് പി.ഡബ്ല്യു.ഡി.ക്ക് നിർദേശം നൽകി. റിവർ വ്യൂ റോഡിൽ വാഹനങ്ങൾ പാർക്കുചെയ്യുന്നതിന് നിയന്ത്രണമുണ്ടാകും.
കെ.എസ്.ആർ.ടി.സി.ക്ക് സമീപം നടപ്പാതയിലേക്ക് ഇറക്കി പാർക്കിങ് നിയന്ത്രിക്കും.
ഈരാറ്റുപേട്ടയിൽനിന്ന് പാലായിലേക്ക് വരുന്ന വാഹനങ്ങൾക്ക് മഹാറാണി ജങ്ഷനുസമീപം ബസ് സ്റ്റോപ്പ് അനുവദിക്കുന്നത് പരിഗണിക്കുന്നതിനായി അധികൃതർ പരിശോധന നടത്തി.
നഗരസഭാധ്യക്ഷ ജോസിൻ ബിനോയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ കൗൺസിലർ അഡ്വ. ബിനു പുളിക്കകണ്ടം, നഗരസഭ-വിവിധവകുപ്പ് ഉദ്യോഗസ്ഥർ എന്നിവർ യോഗത്തിൽ പങ്കെടുത്തു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..