കോട്ടയം : വീടാക്രമിച്ച് ഗൃഹനാഥനെയും ഭാര്യയെയും മകനെയും മർദിച്ച സംഭവത്തിൽ ഒളിവിൽകഴിഞ്ഞ രണ്ടുപേർകൂടി പോലീസ് പടിയിൽ.
കോട്ടയം ചെങ്ങളം നെല്ലിപ്പള്ളിൽ വീട്ടിൽ അർജുൻ ബൈജു(21), അയർക്കുന്നം അമയന്നൂർ പാറപ്പുറം മൂരിപ്പാറയിൽ വീട്ടിൽ അരുൺ വിജയൻ (29) എന്നിവരെയാണ് കുമരകം പോലീസ് ഇൻസ്പെക്ടർ ബിൻസ് ജോസഫ് അറസ്റ്റുചെയ്തത്.
ഇവരും സുഹൃത്തുക്കളുംചേർന്ന് ചെങ്ങളത്തുള്ള വീട്ടിൽ കയറി ഗൃഹനാഥനെയും ഭാര്യയെയും മകനെയും ചീത്ത വിളിക്കുകയും ആക്രമിക്കുകയുമായിരുന്നു. പരാതിയെത്തുടർന്ന് കുമരകം പോലീസ് നടത്തിയ അന്വേഷണത്തിൽ ബിനു തമ്പി, അനന്തു കെ. സുരേഷ്, കെ.എസ്. ആദിത്യൻ, എം.ആർ. വിഷ്ണു എന്നിവരെ നേരത്തേ അറസ്റ്റുചെയ്തിരുന്നു. പ്രതികളെ കോടതിയിൽ ഹാജരാക്കി.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..