കോട്ടയം : കാപ്പാ നിയമപ്രകാരം ജില്ലയിൽനിന്ന് നാടുകടത്തിയ പ്രതി നിയമം ലംഘിച്ച് ജില്ലയിൽ പ്രവേശിച്ചതിനെ തുടർന്ന് പോലീസ് അറസ്റ്റുചെയ്തു.
കാഞ്ഞിരപ്പള്ളി മൊയ്തീൻപറമ്പിൽ വീട്ടിൽ ആഷിക് (22) ആണ് അറസ്റ്റിലായത്. വർഷങ്ങളായി അടിപിടി, കൊലപാതകശ്രമം തുടങ്ങിയ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായതിനെ തുടർന്ന് ജില്ലാ പോലീസ് മേധാവി കെ.കാർത്തിക്കിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നാടുകടത്തിയത്. നിയമം ലംഘിച്ച് ജില്ലയിൽ പ്രവേശിച്ചിട്ടുണ്ടെന്ന രഹസ്യവിവരത്തെ തുടർന്ന് കാഞ്ഞിരപ്പള്ളി പോലീസ് ഇൻസ്പെക്ടർ ഷിന്റോ പി.കുര്യന്റെ നേതൃത്വത്തിൽ ഇയാളെ അറസ്റ്റുചെയ്യുകയായിരുന്നു.
വിദേശജോലി വാഗ്ദാനംചെയ്ത് രണ്ടുലക്ഷം തട്ടി: യുവാവ് അറസ്റ്റിൽ
കോട്ടയം : പോളണ്ടിൽ ഡ്രൈവർ ജോലിവാഗ്ദാനം ചെയ്ത് യുവാവിൽനിന്ന് രണ്ടുലക്ഷം രൂപ തട്ടിയെടുത്തയാൾ പിടിയിൽ. കൈപ്പുഴ പത്തിൽവീട്ടിൽ പവിശങ്കറിനെയാണ് (29) ഗാന്ധിനഗർ പോലീസ് ഇൻസ്പെക്ടർ കെ. ഷിജി അറസ്റ്റ് ചെയ്തത്.
കോട്ടയം പേരൂർ സ്വദേശിയായ യുവാവിൽ നിന്നാണ് പണം തട്ടിയെടുത്തത്. ജോലി ലഭിക്കാഞ്ഞതിനെതുടർന്ന് പണം തിരികെ ആവശ്യപ്പെട്ടെങ്കിലും നൽകാതെ കബളിപ്പിച്ച് നടക്കുകയായിരുന്നു.
തുടർന്ന് യുവാവിന്റെ പരാതിയിൽ കേസെടുത്ത പോലീസ് പ്രതിയെ പിടികൂടുകയുമായിരുന്നു. ഇയാൾക്ക് ഗാന്ധിനഗർ, ഏറ്റുമാനൂർ എന്നീ സ്റ്റേഷനുകളിൽ കഞ്ചാവ്, അടിപിടി തുടങ്ങിയ കേസുകൾ നിലവിലുണ്ടെന്ന് പോലീസ് പറഞ്ഞു. പ്രതിയെ കോടതിയിൽ ഹാജരാക്കി.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..