വാജ്പേയിയിലെ കവിയെ ഉണർത്തിയ കുമരകം


1 min read
Read later
Print
Share

• പ്രധാനമന്ത്രിയായിരിക്കെ കുമരകത്ത് എത്തിയ എ.ബി. വാജ്പേയി ഉപയോഗിച്ച കസേരയും മേശയും താജ് ഹോട്ടലിന്റെ പൂമുഖത്ത് സൂക്ഷിച്ചിരിക്കുന്നു

കുമരകം : “ 2000-ന് വിടപറഞ്ഞ് ലോകം 2001-ലേക്ക് പ്രവേശിക്കുമ്പോൾ ഞാൻ എന്റെ എല്ലാ ഇന്ത്യാക്കാർക്കും ലോകമെങ്ങുമുള്ള എന്റെ നാട്ടുകാർക്കും പുതുവത്സര ആശംസകൾ നേരുന്നു.” 2001 ജനുവരി ഒന്നിന്റെ പ്രഭാതം കുമരകത്തിരുന്ന് കണ്ടപ്പോൾ അന്നത്തെ ഇന്ത്യൻ പ്രധാനമന്ത്രി എ.ബി.വാജ്പേയി കുറിച്ചതാണിത്.

ഒരോ തലമുറയും രാജ്യപുരോഗതിക്ക് നൽകുന്ന സംഭാവനകളെ വിലയിരുത്തേണ്ടത് രണ്ട് കാര്യങ്ങളിലാണെന്ന് അദ്ദേഹം എഴുതി.പരമ്പരാഗതമായി നിലനിൽക്കുന്ന ഏതെല്ലാം പ്രശ്നങ്ങളാണ് നിങ്ങൾക്ക് പരിഹരിക്കാനായതെന്ന് ഒന്നാമതായി ചിന്തിക്കണം. രാജ്യവികസനത്തിന് ഇൗ തലമുറ എത്രമാത്രം ശക്തമായ അടിത്തറയാണ് കെട്ടിയതെന്ന ചിന്തയാണ് രണ്ടാമതായി വരേണ്ടത്.

“ എന്റെ മനസ്സ് ഇൗ ചോദ്യങ്ങളിലൂടെ പരതുമ്പോൾ കണ്ണുകൾ കുമരകത്തിന്റെ സമൃദ്ധമായ പ്രകൃതിഭംഗിയിലൂടെ സഞ്ചരിക്കുന്നു. വേമ്പനാടിന്റെ തീരത്തുള്ള കുമരകത്തെ റിസോർട്ടിലാണ് ഞാനുള്ളത്. ഇൗ പ്രകൃതി ഇത്തരം വിഷയങ്ങൾ മനനംചെയ്യാനുള്ള അവസരം ഒരുക്കിത്തരുന്നു.”

കുമരകം താജ് ഹോട്ടലിന്റെ പൂമുഖത്ത് ഇൗ സന്ദേശം ചില്ലിട്ടുവെച്ചിട്ടുണ്ട്. സമീപം കവിയായ പ്രധാനമന്ത്രി അന്നുപയോഗിച്ച തടിക്കസേരയും ചെറിയ മേശയും സ്മാരകമായി സൂക്ഷിച്ചിട്ടുമുണ്ട്. കുമരകത്തിന്റെ പ്രകൃതി വാജ്പേയിയിലെ കവിയെ ഉണർത്തി. അദ്ദേഹം അവിടെ താമസിച്ച് ഇതേ കസേരയിൽ ഇരുന്ന് കവിതയും എഴുതിയിരുന്നു.

 

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..