വില്ലേജ് ഓഫീസറും പോലീസും സ്ഥലത്തെത്തി പരിശോധിക്കുന്നു
പന്തീരാങ്കാവ് : പൂളേങ്കര ചാലിയോട് ചേർന്നുള്ള വയലിൽ അതിർത്തിയിടൽ എന്ന പേരിൽ നിർമാണപ്രവൃത്തി നടത്തിയത് നാട്ടുകാർ തടഞ്ഞു. വരാൽകൃഷി നടത്താൻ അനുമതി ലഭിച്ചു എന്ന പേരിലാണ് തണ്ണീർതടത്തിന് സമീപം അഞ്ച് അടിയോളം ഉയരത്തിൽ കല്ല് വെച്ച് ഉയർത്തി മണ്ണിട്ട് നികത്തി പ്രവൃത്തി തുടങ്ങിയത്.
മറ്റു ഭാഗങ്ങളിലേക്ക് കൂടി മണ്ണിട്ട് നികത്തി തുടങ്ങിയതോടെയാണ് സമീപവാസികൾ തടഞ്ഞത്. ഡേറ്റാ ബാങ്കിൽപ്പെട്ട വയലിൽ മണ്ണിടുന്നത് തടഞ്ഞ് പന്തീരാങ്കാവ് വില്ലേജ് ഓഫീസർ സ്ഥലം ഉടമയ്ക്ക് നേരത്തേ നോട്ടീസ് നൽകിയതാണ്. എന്നാൽ നോട്ടീസ് അവഗണിച്ച് പ്രവൃത്തി തുടരുകയായിരുന്നു.
പ്രദേശവാസികൾ വിവരമറിയിച്ചതിനെ തുടർന്ന് തിങ്കളാഴ്ച ഉച്ചയോടെ പന്തീരാങ്കാവ് വില്ലേജ് ഓഫീസർ ജയരാജനും പന്തീരാങ്കാവ് പോലീസ് എസ്.ഐ. വി.എൽ. ഷിജുവും സ്ഥലത്തെത്തി. നിയമ ലംഘനത്തിനെതിരേ കർശനനടപടി സ്വീകരിക്കുമെന്ന് വില്ലേജ് ഓഫീസറും പറഞ്ഞു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..