കൊടുവള്ളി : കൊടുവള്ളി സിറാജ് ഫ്ലൈഓവർ പദ്ധതി അട്ടിമറിക്കാനുള്ള എം.കെ. മുനീർ എം.എൽ.എ.യുടെ നീക്കം അപലപനീയമാണെന്ന് എൽ.ഡി.എഫ്. നഗരസഭാ കമ്മിറ്റി. കിഫ്ബി മുഖേന 54.2 കോടി രൂപയുടെ ഭരണാനുമതി ലഭ്യമാക്കുകയും ഭൂമി ഏറ്റെടുക്കൽ നടപടികൾ അന്തിമഘട്ടത്തിൽ എത്തിനിൽക്കുകയുംചെയ്ത വേളയിലാണ് പദ്ധതി ഉപേക്ഷിക്കാൻ എം.എൽ.എ.യുടെ നേതൃത്വത്തിൽ നീക്കമാരംഭിച്ചത്. ഇതിന് പകരമായി കൊടുവള്ളി ടൗണിലൂടെ കടന്നുപോകുന്ന നാഷണൽ ഹൈവേ വീതികൂട്ടി നവീകരിക്കും എന്ന പ്രഖ്യാപനമാണ് എം.എൽ.എ. നടത്തിയിട്ടുള്ളത്.
എൻ.എച്ച്. 766 വികസനത്തിന് സർക്കാർ തലത്തിൽ നടപടിയാവുകയും ഭൂമി ഏറ്റെടുക്കലിന് തുക അനുവദിക്കുകയും ചെയ്ത പശ്ചാത്തലത്തിൽ എം.എൽ.എ. നടത്തിയ ടൗൺ വികസനമെന്ന പ്രഖ്യാപനം ജനങ്ങളുടെ കണ്ണിൽ പൊടിയിടുന്നതിനുള്ള നീക്കംമാത്രമാണ്.
സിറാജ് ഫ്ലൈഓവർ പദ്ധതി നടപ്പാക്കുന്നതിന് എൽ.ഡി.എഫ്. എതിരുനിൽക്കുന്നു എന്ന രീതിയിൽ ചില തത്‌പരകക്ഷികൾ നടത്തുന്ന പ്രചാരണം വസ്തുതാവിരുദ്ധമാണെന്നും യോഗം വ്യക്തമാക്കി. ആർ.പി. ഭാസ്കരക്കുറുപ്പ് ഉദ്ഘാടനംചെയ്തു. വായോളി മുഹമ്മദ് അധ്യക്ഷനായി.
കെ. ബാബു, ഒ.പി. റഷീദ്, കെ. ശറഫുദ്ധീൻ, പി.ടി.സി. ഗഫൂർ, വേളാട്ട് മുഹമ്മദ്, കെ.ടി. സുനി, മാതോലത്ത് അബ്ദുള്ള, എം.പി. മൊയ്തീൻ, എൽ.ഡി.എഫ്. കൺവീനർ വി. രവീന്ദ്രൻ, പി.ടി. അസ്സയിൻകുട്ടി എന്നിവർ സംസാരിച്ചു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..