സാംസ്കാരികവകുപ്പിന്റെ വജ്രജൂബിലി ഫെലോഷിപ്പ് പദ്ധതിയിൽ കോർപ്പറേഷന് കീഴിൽ നാടകം പഠിക്കുന്നവർ ലഹരിക്കെതിരേ ബീച്ചിൽ അവതരിപ്പിച്ച ‘കളിയും കലയും അല്ലെടോ ലഹരി’ നാടകത്തിൽനിന്ന്
കോഴിക്കോട് : ബീച്ച് ഓപ്പൺസ്റ്റേജിന് പിറകിൽ കൂടിനിന്ന ജനങ്ങളോട് ഫുട്‌ബോൾ തട്ടി, നൃത്തമാടി അവർ വിളിച്ചുപറഞ്ഞു, ‘അരുത് ലഹരിമരുന്നുകൾ ഉപയോഗിക്കരുത്, മറിച്ച് കളിയും കലയുമാകണം ലഹരി’. സമൂഹത്തിൽ കൂടിവരുന്ന മയക്കുമരുന്ന് ഉപയോഗത്തിനെതിരേ നാടകവിദ്യാർഥികളാണ് തെരുവുനാടകവുമായെത്തിയത്.
സാംസ്കാരികവകുപ്പിന്റെ വജ്രജൂബിലി ഫെലോഷിപ്പ് പദ്ധതിയിൽ കോർപ്പറേഷന് കീഴിൽ നാടകംപഠിക്കുന്നവരാണ് ‘കളിയും കലയും അല്ലെടോ ലഹരി’ നാടകം അവതരിപ്പിച്ചത്. ലഹരിയുടെ ചതിക്കുഴിയിൽപ്പെടുന്നതിനെക്കുറിച്ചും അത് എങ്ങനെ ജീവിതത്തെ ഇല്ലാതാക്കുന്നെന്നും നാടകം തുറന്നുകാട്ടി.
ഒരുവർഷമായി ആനക്കുളം സാംസ്കാരികനിലയത്തിൽ കലാപഠനം നടത്തുന്നവരാണ് നാടകത്തിന് പിന്നിൽ. സുബിനാണ് സംവിധാനം ചെയ്തത്. കാവ്യചന്ദ്രനാണ് കോ-ഓർഡിനേറ്റർ. വീട്ടമ്മമാരും കുട്ടികളും വിവിധ മേഖലകളിൽ ജോലിചെയ്യുന്നവരുമെല്ലാമായ 15 പേർ നാടകത്തിൽ അഭിനയിച്ചു.


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..