കോഴിക്കോട് : മെഡിക്കൽ കോളേജ് സർജിക്കൽ ഐ.സി.യു.വിൽ പീഡനത്തിനിരയായ യുവതിയെ സ്വാധീനിക്കാനും തെളിവ് നശിപ്പിക്കാനും ശ്രമിച്ച ജീവനക്കാരെ തിരിച്ചെടുത്ത നടപടി അപലപനീയമാണെന്ന് ബി.ജെ.പി. ജില്ലാ പ്രസിഡൻറ് വി.കെ. സജീവൻ. യുവതിയെ ഭീഷണിപ്പെടുത്തിയതിനും തെളിവുനശിപ്പിക്കാൻ നോക്കിയതിനും തെളിവുണ്ടെന്ന് പോലീസ് പറയുമ്പോൾ അതിവിചിത്രമായ വാദങ്ങൾ മുന്നോട്ടുവെച്ചാണ് പ്രിൻസിപ്പൽ ജീവനക്കാരെ തിരിച്ചെടുത്തത്. കുറ്റം തെളിയിക്കപ്പെടാത്ത സാഹചര്യത്തിൽ സസ്പെൻഷൻ കാലയളവ് ഡ്യൂട്ടിയായി കണക്കാക്കണമെന്നും ഉള്ള ഉത്തരവിറക്കിയത് സി.പി.എം. ഇടപെടലിന്റെ അടിസ്ഥാനത്തിലാണെന്നും സജീവൻ ആരോപിച്ചു.
Share this Article
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..